ഇന്ത്യക്ക് അടക്കം വൻ തിരിച്ചടി, കടുത്ത തീരുമാനമെടുത്ത് ട്രംപ് ഭരണകൂടം; റഷ്യൻ എണ്ണയുടെ ഇളവ് അവസാനിപ്പിച്ചു, ആഗോള വിപണിയിൽ വിലക്കയറ്റ ഭീതി

Published : May 17, 2026, 04:20 PM IST
trump putin

Synopsis

റഷ്യൻ എണ്ണയ്ക്ക് മേലുള്ള താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് തീരുമാനിച്ചു. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ വിപണി സുസ്ഥിരമാക്കാൻ നൽകിയ ഇളവ് അവസാനിച്ചതോടെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇത് ബാധിക്കും. ഈ നീക്കം ആഗോള വിപണിയിൽ എണ്ണ വിതരണം കുറയ്ക്കുകയും ഇന്ധനവില വീണ്ടും കുതിച്ചുയരാൻ കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വാഷിംഗ്ടൺ: റഷ്യൻ എണ്ണയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റ് തീരുമാനിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതോടെയാണ് ഈ സുപ്രധാന നടപടി. ഇതോടെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോളതലത്തിലുള്ള ഇന്ധന ഇറക്കുമതിക്കാരെ യുഎസ് പൂർണ്ണമായും വിലക്കി. പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയിലുണ്ടായ കടുത്ത വിതരണ തടസങ്ങളും വിലക്കയറ്റവും താൽക്കാലികമായി ശാന്തമാക്കുന്നതിനായാണ് ട്രംപ് ഭരണകൂടം ഒരു മാസം നീണ്ടുനിന്ന ഈ അടിയന്തര ഇളവ് പ്രഖ്യാപിച്ചിരുന്നത്.

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണങ്ങളെത്തുടർന്ന് രാജ്യാന്തര ഇന്ധനക്കടത്തിന്‍റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടേണ്ടി വന്നിരുന്നു. ഇത് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി. ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു ആഗോള ഊർജ്ജ തകർച്ച ഒഴിവാക്കുന്നതിനാണ് കടലിൽ കെട്ടിക്കിടന്ന റഷ്യൻ എണ്ണ ബാരലുകൾ വാങ്ങാൻ ഇന്ത്യ ഉൾപ്പെടെയുള്ള വൻകിട ഉപഭോക്തൃ രാജ്യങ്ങൾക്ക് അമേരിക്ക അനുമതി നൽകിയത്. ഈ ഇളവ് കാലയളവിൽ ഇന്ത്യ പ്രതിദിനം 2.3 ദശലക്ഷം ബാരൽ എന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിലാണ് റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ ഇളവുകൾ അവസാനിച്ചതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മറ്റ് ഇന്ധന സ്രോതസ്സുകൾ കണ്ടെത്തേണ്ടി വരും.

അമേരിക്കയുടെ ഈ പുതിയ കടുത്ത നിലപാടോടെ ആഗോള വിപണിയിൽ എണ്ണ വിതരണം വീണ്ടും പരിമിതപ്പെടുമെന്നും ഇത് ഇന്ധനവില വീണ്ടും കുതിച്ചുയരാൻ കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം ആരംഭിച്ചതുമുതൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലാണ് തുടരുന്നത്. നിലവിൽ അമേരിക്കയിൽ തന്നെ പെട്രോൾ വില ഗാലന് (3.8 ലിറ്റർ) ശരാശരി 4.50 ഡോളർ എന്ന ഉയർന്ന നിരക്കിലാണ് വിപണനം നടക്കുന്നത്. പുതിയ ഉപരോധം കർശനമാകുന്നതോടെ ആഗോള എണ്ണ സൂചികകൾ ഇനിയും മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര ഏജൻസികൾ വിലയിരുത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതം', വീണ്ടും കാടൻ നിയമവുമായി താലിബാൻ
ഹോർമുസിൽ സസ്പെൻസ്, തിരക്കിട്ട നീക്കങ്ങൾ സജീവം; അമേരിക്കൻ ആധിപത്യം തീർന്നെന്ന് ഇറാൻ, ചൈനയുമായി കൂടുതൽ അടുക്കുന്നു