'സ്വര്‍ണം വാങ്ങിയതിന് ബില്ലോ രേഖകളോ ഇല്ലെങ്കിൽ വൻ നികുതി'; പൊതുഖജനാവ് നിറയ്ക്കാൻ സ്വർണ്ണത്തിലേക്ക് കണ്ണ് വച്ച് ഇറ്റാലിയൻ സർക്കാർ

Published : Nov 20, 2025, 02:25 PM IST
Gold

Synopsis

രേഖകളില്ലാത്ത സ്വർണ്ണം കൈവശമുള്ളവരിൽ നിന്ന് നികുതി ഈടാക്കാൻ ഒരുങ്ങുന്നു. സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 12.5 ശതമാനം നികുതിയായി നൽകി അത് നിയമവിധേയമാക്കാൻ പൗരന്മാരെ പ്രേരിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ 2 ബില്യൺ യൂറോ സമാഹരിക്കാനാണ് ഇറ്റലി ലക്ഷ്യമിടുന്നത്.  

റോം: പൊതുഖജനാവിലേക്ക് കൂടുതൽ പണം സമാഹരിക്കാൻ പുതിയ നീക്കവുമായി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ സർക്കാർ. കുതിച്ചുയരുന്ന സ്വർണ്ണവിലിയിലാണ് അവര്‍ കണ്ണുവച്ചിരിക്കുന്നത്. ബില്ലോ രേഖകകളോ ഇല്ലാത്ത സ്വര്‍ണവും ബാറുകളും കൈവശമുള്ളവരിൽ നിന്ന് ഭീമമായ നികുതി പിരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത വർഷത്തെ ബഡ്ജറ്റിലെ മറ്റ് സാമ്പത്തിക കാര്യങ്ങളിൽ ഭരണകക്ഷിയിലെ അംഗങ്ങൾക്കിടയിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് സ്വർണ്ണം നികുതി വരുമാനത്തിനായി ഉപയോഗിക്കാനുള്ള ഈ നിർദ്ദേശം.

നിയമപരമായി രേഖകളില്ലാത്ത സ്വർണ്ണ നാണയങ്ങൾ, ആഭരണങ്ങൾ, ബാറുകൾ എന്നിവ കൈവശമുള്ള പൗരന്മാരെ അവ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുന്ന ഒരു പദ്ധതിയിലൂടെ 2 ബില്യൺ യൂറോ വരെ സമാഹരിക്കാൻ കഴിയുമെന്നാണ് നിയമനിർമ്മാതാക്കൾ നിർദ്ദേശിക്കുന്നത്. പൗരന്മാർ കൈവശമുള്ള സ്വർണ്ണം വെളിപ്പെടുത്തുകയും അതിൻ്റെ മൂല്യം കണക്കാക്കുകയും, മൂല്യത്തിൻ്റെ 12.5 ശതമാനം നികുതിയായി നൽകുകയും വേണം.

യൂറോയ്ക്ക് മുൻപ് ഇറ്റലിയുടെ കറൻസിയായിരുന്ന ലിറയേക്കാൾ സുരക്ഷിതമായി സ്വർണ്ണത്തെ കണ്ടിരുന്ന ഇറ്റാലിയൻ കുടുംബങ്ങൾ പാരമ്പര്യമായി കൈമാറിക്കിട്ടിയതോ സമ്മാനമായി ലഭിച്ചതോ ആയ ചെറിയ അളവിലുള്ള സ്വർണ്ണം രേഖകളില്ലാതെ സൂക്ഷിക്കുന്നുണ്ട്. യഥാർത്ഥ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഇല്ലാത്തതിനാൽ, നിലവിലെ നിയമപ്രകാരം ഈ സ്വർണ്ണം വിറ്റാൽ മൊത്തം വിൽപന മൂല്യത്തിന്റെ 26 ശതമാനം നികുതിയായി നൽകേണ്ടതുണ്ട്. ഇത് സ്വര്‍ണം വിൽക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയാണ്.

ഈ പദ്ധതി പ്രകാരം 'ഇറ്റലിക്കാർ കൈവശം വെച്ചിരിക്കുന്ന സ്വർണ്ണം ധനമാക്കിയോ രേഖകളുള്ള സ്വര്‍ണമാക്കിയോ മാറ്റാൻ സഹായിക്കും' എന്ന് ഫോർസ ഇറ്റാലിയ അംഗവും നിർദ്ദേശത്തെ പിന്തുണച്ച സെനറ്റർ ഡാരിയോ ഡാമിയാനിയും പറഞ്ഞു. 2026-ൻ്റെ ആദ്യ പകുതിയിൽ ഈ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇത് വഴി രേഖകളില്ലാത്ത സ്വർണ്ണം കൈവശമുള്ളവർക്ക് നിയമപരമായ രേഖകൾ നേടാൻ കഴിയും. ഭാവിയിൽ ഇത് വിൽക്കുമ്പോൾ ലാഭത്തിന് മേൽ മാത്രം 26ശതമാനം കാപ്പിറ്റൽ ഗെയിൻസ് ടാക്സ് നൽകിയാൽ മതിയാകും.അതേസമയം, ഈ നീക്കത്തിലൂടെ 2 ബില്യൺ യൂറോ സമാഹരിക്കാൻ സാധ്യത കുറവാണെന്നാണ് ധനമന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു.

വിമർശനങ്ങളും രാഷ്ട്രീയ തർക്കങ്ങളും

ചെറുകാല വാടക കൂടാതെ മറ്റ് വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളിൽ ധനമന്ത്രി ജിയാൻകാർലോ ജോർജെറ്റിയുടെ കരട് ബഡ്ജറ്റിനോട് ഫോർസ ഇറ്റാലിയ, ലീഗ് കക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്വർണ്ണ നികുതി നിർദ്ദേശവുമായി കക്ഷികൾ രംഗത്തെത്തിയത്. ബഡ്ജറ്റിലെ ജനപ്രീതിയല്ലാത്ത മറ്റ് നടപടികൾ ഒഴിവാക്കുന്നതിനും മധ്യവർഗത്തിന് നികുതി കുറയ്ക്കുന്നതിനും പണം കണ്ടെത്താനുള്ള തീവ്രമായ ശ്രമമാണ് ഈ നിർദ്ദേശമെന്ന് വിമർശകർ അഭിപ്രായപ്പെട്ടു. "ഈ സർക്കാരിന് എവിടെ നിന്ന് പണം ലഭിക്കുമെന്ന് അറിയില്ല," എന്ന് പ്രതിപക്ഷത്തെ ഫൈവ് സ്റ്റാർ പാർട്ടി അംഗം ജിയാൻമൗറോ ഡെൽ ഒലിയോ വിമർശിച്ചു. എങ്കിലും, സ്വർണ്ണം ഒരു ട്രോയ് ഔൺസിന് 4,300 ഡോളറിന് മുകളിൽ വ്യാപാരം ചെയ്യപ്പെടുന്ന ഈ സമയത്ത്, അടുത്തൊന്നും വിൽക്കാൻ സാധ്യതയില്ലാത്ത സ്വർണ്ണത്തിന് നികുതി നൽകാൻ ആളുകൾ തയ്യാറാകാൻ സാധ്യതയില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയ്ക്കും ജർമ്മനിക്കും ശേഷം ഏറ്റവും കൂടുതൽ ദേശീയ സ്വർണ്ണ ശേഖരം ഇറ്റലിയുടെ സെൻട്രൽ ബാങ്കിനുണ്ടെങ്കിലും, സ്വകാര്യ സ്വർണ്ണ ശേഖരത്തെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുദ്ധം ആരംഭിച്ചാൽ വാഹനങ്ങളും വീടും സൈന്യം ഏറ്റെടുക്കും, പൗരൻമാർക്ക് എമർജൻസി അറിയിപ്പ്; നോർവേക്ക് ഭീഷണി റഷ്യയോ, ട്രംപോ?
ഇന്ത്യയുടെ നിർണായക നീക്കം, കടുത്ത തീരുമാനം സുരക്ഷാ വെല്ലുവിളി പരിഗണിച്ച്; നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ബംഗ്ലാദേശിൽ നിന്ന് തിരിച്ചെത്തിക്കും