അഫ്ഗാനിൽ നിന്നുള്ള സൈനിക പിൻമാറ്റം; അമേരിക്കൻ നിലപാട് ഇന്നറിയാം, ജി 7 രാജ്യങ്ങളുടെ നിർണായക യോഗം ഇന്ന്

Published : Aug 24, 2021, 07:30 AM IST
അഫ്ഗാനിൽ നിന്നുള്ള  സൈനിക പിൻമാറ്റം;  അമേരിക്കൻ നിലപാട്  ഇന്നറിയാം, ജി 7 രാജ്യങ്ങളുടെ  നിർണായക യോഗം ഇന്ന്

Synopsis

നർണ്ണായക തീരുമാനം പ്രസിഡന്റ്ജോ ബൈഡൻ ഉടൻ എടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 24 മണിക്കൂറിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അമേരിക്ക പറയുന്നത്.

കാബൂള്‍: അഫ്ഗാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ദീർഘിപ്പിക്കുമോ എന്ന് ഇന്ന് അറിയാം. നർണ്ണായക തീരുമാനം പ്രസിഡന്റ്ജോ ബൈഡൻ ഉടൻ എടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 24 മണിക്കൂറിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അമേരിക്ക പറയുന്നത്. അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റ തീയ്യതി ദീർഘിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബൈഡൻ വ്യക്തമാക്കിയിരുന്നു.

ജി ഏഴ് രാജ്യങ്ങളുടെ യോഗം ഇന്ന് ചേരാനിരിക്കെയാണ് അമേരിക്ക തീരുമാനം പുനർപരിശോധിക്കുന്നത്. ബ്രിട്ടണും കാനഡയും നേരത്തെ തന്നെ പിന്മാറ്റം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. 31 നുള്ളിൽ പിന്മാറ്റം പൂർത്തിയാകില്ലെന്നും തീയ്യതി നീട്ടണമെന്നും ചില അമേരിക്കൻ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ പിന്മാറ്റം നീട്ടാനുള്ള ആവശ്യം ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് താലിബാൻ വ്യക്തമാക്കി. 31 നകം പിൻവാങ്ങണമെന്ന് താലിബാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം