
ടെഹ്റാൻ: പിതാവിന്റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷമുള്ള തന്റെ ആദ്യ പൊതു സന്ദേശത്തിൽ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനെയിയുടെ മകനും ഇറാൻ്റെ പരമോന്നത നേതാവുമായ മൊജ്‌തബ ഖമനെയി. രാജ്യത്തിന്റെ പ്രതികാര ആവശ്യം തന്റേതുമാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം പിതാവിന്റെ മരണത്തിന് ഉത്തരവാദികളായവർ ജീവിതകാലം മുഴുവൻ ഉത്തരവാദിത്തത്തിന്റെ ഭയത്തിൽ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പിതാവിനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ച മൊജ്‌തബ ഖമനെയി, ഇമാം ഹുസൈനുമായി ബന്ധപ്പെട്ട ചരിത്രപരമായ പോരാട്ടത്തിൽ വേരൂന്നിയ ഒരു പാരമ്പര്യത്തിന്റെ തുടർച്ചയായാണ് പിതാവിന്റെ മരണത്തെ അടയാളപ്പെടുത്തിയത്. ഇമാം ഹുസൈനുമായി ബന്ധപ്പെട്ട മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ശത്രുക്കൾക്കെതിരെയുള്ള ചെറുത്തുനിൽപ്പിനുമായി ഇറാനിൽ നിരവധി പേർ ജീവൻ ബലിയർപ്പിച്ചിട്ടുണ്ടെന്ന് മോജ്‌തോബ പറഞ്ഞു. തന്റെ പിതാവ് ഉൾപ്പെടെയുള്ള രക്തസാക്ഷികൾക്ക് നീതി ലഭ്യമാക്കുന്നതിനായി രാഷ്ട്രം ഇപ്പോൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
"രാജ്യത്തിന്റെ ആവശ്യം ഞങ്ങളുടേതുമാണ്" എന്ന് ആവർത്തിച്ചുകൊണ്ട്, പ്രതികാരം അനിവാര്യമാണെന്ന് മൊജ്‌തബ പറഞ്ഞു. പിതാവിൻ്റെയടക്കം കൊലപാതകത്തിന് ഉത്തരവാദികളായവരുടെ പൂർണ്ണമായ ഒരു പട്ടിക നിലവിലുണ്ടെന്നും നീതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലും അവർക്ക് ഒരിക്കലും സമാധാനം കണ്ടെത്താനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam