6 വയസുകാരനെ മൂത്രമൊഴുകുന്ന ക്ലോസറ്റിൽ പൂട്ടിയിട്ടു, പട്ടിണിക്കിട്ട് കൊന്നു, അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ

Published : Jul 31, 2023, 05:36 PM ISTUpdated : Jul 31, 2023, 05:47 PM IST
6 വയസുകാരനെ മൂത്രമൊഴുകുന്ന ക്ലോസറ്റിൽ പൂട്ടിയിട്ടു, പട്ടിണിക്കിട്ട് കൊന്നു, അമ്മയ്ക്ക്  ജീവപര്യന്തം ശിക്ഷ

Synopsis

അമേരിക്കയിലെ അരിസോണയിൽ 6 വയസ്സുള്ള മകനെ ക്ലോസറ്റിൽ പുട്ടിയിട്ട് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ അമ്മക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.എലിസബത്ത് ആർക്കിബെയ്ക്ക് എന്ന സ്ത്രീക്ക് ആണ് കോടതി ശിക്ഷ വിധിച്ചത്

മേരിക്കയിലെ അരിസോണയിൽ തന്റെ ആറ് വയസുകാരനായ മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ. ദേശഔൻ മാർട്ടിനസ് എന്ന ആറ് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 29 -കാരിയായ അമ്മ എലിസബത്ത് ആർക്കിബെയ്ക്ക് മകനെ മൂത്രം ഒഴുകുന്ന ക്ലോസറ്റിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. 'നിന്ദ്യവും ക്രൂരവും നികൃഷ്ടവുമായ പ്രവൃത്തിക്ക് ജീവിതകാലം മുഴുവൻ തടവ് ശിക്ഷ അനുഭവിക്കാൻ താങ്കൾ അർഹയാണെന്ന് പറഞ്ഞ കോടതി, പാരോൾ സാധ്യത ഇല്ലാതെ ശിക്ഷ അനുഭവിക്കണമെന്നും വിധിക്കുകയായിരുന്നു. കൊക്കോനിനോ സുപ്പീരിയർ കോടതി ജഡ്ജി ടെഡ് റീഡ് എലിസബത്ത് ആണ് ശിക്ഷ വിധിച്ചത്.

കൊലപാതകം ബാലപീഡനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതരെ ചുമത്തിയിരിക്കുന്നത്. ആറ് വയസുള്ള മാർട്ടിനസ് മരിക്കുമ്പോൾ എട്ട് കിലോ മാത്രം ഭാരമേ ഉണ്ടായിരുന്നുള്ളു എന്ന് ദി ന്യു യോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഭയാനകമായ അനുഭവമായിരുന്നു ഇതെന്നാണ് സംഭവത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥ തന്നെ പറഞ്ഞത്. തന്റെ  ജീവിതത്തിൽ ഒരിക്കലും ഇത്രയും ഭയാനകമായ സംഭവം താൻ കണ്ടിട്ടില്ല. ദേശഔൻ മാർട്ടിനസിൻറ്റെ കുടുംബത്തിന്റെ അപ്പാർട്ട്മെന്റിൽ അവനെ കണ്ടെത്തിയപ്പോൾ വെറും എല്ലുകൾ മാത്രമാണ് ഉണ്ടായിരുന്നത്- എന്നായിരുന്നു ഫ്ലാഗ്സ്റ്റാഫ് പോലീസ് ഡിറ്റക്ടീവ് മെലിസ സീയുടെ വാക്കുകൾ.

ദേശഔൻറ്റെ അച്ഛൻ ആൻറ്റണി മാർട്ടിനസും മുത്തശ്ശി ആൻ മാർട്ടിനസും കേസിൽ ഉൾപ്പെട്ടിരുന്നെങ്കിലും കുറ്റക്കാരെന്ന് തെളിയിക്കാൻ സാധിച്ചില്ല. മാർട്ടിനസും ഏഴ് വയസുള്ള അവന്റെ സഹോദരനും ഒരു ദിവസത്തിൽ 16 മണിക്കുറോളമാണ് 25 ഇഞ്ച് മാത്രമുള്ള ക്ലോസറ്റിൽ കഴിയേണ്ടി വന്നിരുന്നതെന്ന് മെലിസ കോടതിയിൽ പറഞ്ഞു.  ദമ്പതികൾക്ക് നാല് കുട്ടികൾ ഉണ്ട്. ഇവരിൽ രണ്ട് പെൺകുട്ടികൾ ആരോഗ്യവതികളാണ്. പോലീസിൻറ്റെ ഓട്ടോപ്സി റിപ്പോർട്ടിൽ ദേശഔൻ മരിച്ചത് കടുത്ത പട്ടിണി മൂലമാണെന്നും മരണം നരഹത്യയാണെന്നും സുചിപ്പിക്കുന്നുണ്ട്.

വിധിക്ക് ശേഷം മകന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് എലിസബത്ത് കുറ്റസമ്മതം നടത്തി. തനിക്ക് ലഭിച്ച ശിക്ഷ അംഗീകരിക്കുന്നതായും അവർ പറഞ്ഞു. 'തന്റെ മകനെ കുറിച്ചോർത്ത് വിലപിക്കാത്ത ദിവസങ്ങളില്ല. എന്നോട് ക്ഷമിക്കു'- എന്നായിരുന്നു അവരുടെ പ്രതികരണം. മാർട്ടിനസിന്റെ മുത്തശ്ശിയാണ് ചെറുമകന്റെ ശരീരം ആദ്യമായി കണ്ടത്. അനക്കമില്ലാതെ കിടന്ന കുട്ടിയെ കണ്ട അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

Read more:  വീടിന് മുന്നിൽ നിന്ന കുട്ടിയെ പിന്നെ കണ്ടില്ല, സൗഹാൻ കാണാമാറയത്തായിട്ട് രണ്ട് വർഷം, കാത്തിരുന്ന് കുടുംബം

മകൻ മരിച്ചത് അരോഗ്യ പ്രശനങ്ങൾ മൂലമാണെന്നായിരുന്നു ആർക്കിബെയ്ക്കും ആന്റണി മാർട്ടിനസും ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ കുട്ടി മരിച്ചത് ഭക്ഷണം ലഭിക്കാതെയാണെന്ന് പീന്നിട് ഇരുവരും സമ്മതിച്ചു. മകൻ രാത്രിയിൽ ഭക്ഷണം മോഷ്ടിക്കുന്നതിനുള്ള ശിക്ഷയായി വളരെ കുറച്ച് ആഹാരം മാത്രമേ കഴിക്കാൻ കൊടുത്തിരുന്നുള്ളു എന്നും അവർ ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി