കത്തുന്ന കാറിനടുത്ത് നിന്ന് നിലവിളിച്ച അമ്മയ്ക്കടുത്ത് ദൈവദൂതരെ പോലെ അവരെത്തി; ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചു

Published : Jan 18, 2026, 09:32 PM IST
Rescue

Synopsis

സൗത്ത് വെയ്ൽസിൽ യാത്രക്കിടെ കാറിന് തീപിടിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് അകത്ത് കുടുങ്ങി. കാറിൻ്റെ ഡോർ തുറക്കാനാവാതെ അമ്മ നിസ്സഹായയായപ്പോൾ, അതുവഴി വന്ന രണ്ട് അപരിചിതർ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി.

വെയ്ൽസ്: തീപിടിച്ച കാറിനകത്ത് നിന്ന് ഒമ്പത് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ രക്ഷിച്ച അപരിചിതർക്ക് നന്ദി പറഞ്ഞ് അമ്മ. ബ്രിട്ടനിലെ സൗത്ത് വെയ്ൽസിനടുത്ത് ബ്ലേനോ ഗ്വൻ്റിലാണ് സംഭവം. അലക്‌സ് മക്ലെൻ എന്ന യുവതിയാണ് തൻ്റെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപെട്ടത്. തീപിടിച്ചത് കണ്ട് കാറിൽ നിന്നും യുവതി ഇറങ്ങിയെങ്കിലും പിൻസീറ്റിലിരുന്ന കുഞ്ഞിനെ പുറത്തിറക്കാനായില്ല. കാറിൻ്റെ ഡോറുകൾ തുറക്കാൻ കഴിയാതിരുന്നതാണ് പ്രതിസന്ധിയായത്.

ഇതുവഴി വന്ന മറ്റൊരു കാറിലെ യാത്രക്കാരാണ് രക്ഷകരായത്. ഇവർ വാഹനം നിർത്തി, തുറന്നുകിടന്ന ഡ്രൈവറുടെ ഡോറിലൂടെ അകത്തേക്ക് കടന്ന് കുഞ്ഞിനെ പുറത്തെടുത്തു. തൊട്ടുപിന്നാലെ കാർ പൂർണമായും തീവിഴുങ്ങി.

കുഞ്ഞിനെ പ്ലേഗ്രൗണ്ടിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് അപകടം. കാറിൻ്റെ മുൻവശത്ത് നിന്നാണ് പുക ഉയർന്നത്. ഉടനെ കാർ നിർത്തി യുവതി പുറത്തിറങ്ങിയെങ്കിലും പിൻവശത്തെ വാതിൽ തുറക്കാൻ സാധിക്കാതെ വന്നതോടെ ഭയന്നു. എന്തുചെയ്യണമെന്ന് അറിയാതെ റോഡരികിൽ നിന്ന് നിലവിളിച്ചു. എന്നാൽ ദൈവതൂതരെ പോലെ അടുത്തെത്തിയ രണ്ട് അപരിചിതരും ചേർന്ന് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കുഞ്ഞിന് അപകടത്തിൽ യാതൊരു പരിക്കുമേറ്റില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ട്രംപ് ഞങ്ങളെ ചതിച്ചു, ചാവേറുകളാക്കി', കണ്ണീരുമായി തെരുവുകളിൽ ഇറാനിലെ പ്രക്ഷോഭകർ, യുഎസ് പിന്മാറ്റം തിരിച്ചടിയായി
'ഞാൻ കൊല്ലപ്പെട്ടേക്കും'; പാകിസ്ഥാനിലെ ഹിന്ദു നേതാവിൻ്റെ വെളിപ്പെടുത്തൽ; നിർബന്ധിത മതപരിവർത്തനം എതിർത്തതിന് ഭീഷണി?