'ഞാൻ കൊല്ലപ്പെട്ടേക്കും'; പാകിസ്ഥാനിലെ ഹിന്ദു നേതാവിൻ്റെ വെളിപ്പെടുത്തൽ; നിർബന്ധിത മതപരിവർത്തനം എതിർത്തതിന് ഭീഷണി?

Published : Jan 18, 2026, 08:55 PM IST
Shiva Kachhi

Synopsis

തൻ്റെ ജീവൻ അപകടത്തിലാണെന്ന് പാകിസ്ഥാനിലെ ഹിന്ദു ആക്ടിവിസ്റ്റ് ശിവ കച്ചി. ഹിന്ദു യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നതിനെതിരെ ശബ്ദിച്ചതിന് ഇസ്ലാമിക സംഘടനകളിൽ നിന്ന് വധഭീഷണി നേരിടുന്നുവെന്നും  അദ്ദേഹം പറഞ്ഞു

ഇസ്ലാമാബാദ്: തൻ്റെ ജീവൻ അപകടത്തിലാണെന്ന് പാകിസ്ഥാനിലെ ഹിന്ദു ആക്റ്റിവിസ്റ്റ് ശിവ കച്ചി. ഹിന്ദു യുവതികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നതിനെതിരെ നിലപാടെടുത്തതിന് താൻ വിമർശിച്ച ഇസ്ലാമിക് സംഘങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നുവെന്നാണ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം ആരോപിക്കുന്നത്. തനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന് കാരണം ഇവരായിരിക്കുമെന്നും അദ്ദേഹം വീഡിയോയിൽ ആരോപിക്കുന്നുണ്ട്.

ദാരാവർ ഇത്തിഹാദ് എന്ന ന്യൂനപക്ഷ അവകാശ സംഘടനയുടെ ചെയർമാനും സ്ഥാപകനുമാണ് ശിവ കച്ചി. തെഹ്റീക്-ഇ-ലബൈക്ക് പാകിസ്ഥാൻ എന്ന സംഘടന തന്നെ വധിക്കാൻ ഫത്വ പോലെ ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം. ഇതിനെതിരെ താൻ പരാതി നൽകിയെങ്കിലും സിന്ധ് ഭരണകൂടമോ പാക് സർക്കാരോ പൊലീസോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

സിന്ധ് പ്രവിശ്യയിൽ വർഷങ്ങളായി നടക്കുന്ന നിർബന്ധിത മതപരിവർത്തനങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾക്കുമെതിരെ നിരന്തരം ഇടപെടൽ നടത്തിയ ആളാണ് ഇദ്ദേഹമെന്നാണ് വിവരം. തന്നെ മുസ്ലിം വിരുദ്ധനായും രാജ്യദ്രോഹിയായും മുദ്രകുത്തുന്നുവെന്നും അതിലൂടെ താനുന്നയിച്ച പരാതികൾക്ക് പിന്നിലെ അതിക്രമങ്ങളെ വെള്ളപൂശാനാണ് ശ്രമമെന്നും ആരോപണമുണ്ട്. അതേസമയം ഈ വീഡിയോ പാകിസ്ഥാനിലെ ഹിന്ദു, ക്രിസ്ത്യൻ, അഹമ്മദിയ വിഭാഗക്കാർക്കിടയിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
ഒടുവിൽ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ഇറാൻ; ആഭ്യന്തര പ്രക്ഷോഭത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 5000 പേർ; മരണസംഖ്യ ഉയർന്നേക്കും