
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. ദുരന്തം സംഭവിച്ച് ഒൻപതുദിവസത്തിന് ശേഷമാണ് രണ്ടുപേരെ തുരങ്കത്തിനുള്ളിൽനിന്ന് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
രസുവ ജില്ലയിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മെക്കാനിക്കൽ ഫോർമാനായ സഞ്ജയ് ഷാ, മെക്കാനിക്കൽ സൂപ്പർവൈസർ കബിർ മഹർജാൻ എന്നിവരെയാണ് രക്ഷിച്ചതെന്ന് നേപ്പാളിലെ സ്വതന്ത്ര പാർട്ടി നേതാവ് ശ്രീറാം ന്യുപണും രക്ഷാദൗത്യത്തിൽ പങ്കാളിയായ എൻജിനീയറും സ്ഥിരീകരിച്ചു. സഞ്ജയ് ഷായെയാണ് ആദ്യം തുരങ്കത്തിൽനിന്ന് പുറത്തെത്തിച്ചത്. പിന്നാലെയാണ് കബിർ മഹർജാനെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തുരങ്കത്തിനുള്ളിൽനിന്ന് കൂടുതൽപേരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നും ഇത് പോസിറ്റീവായ അടയാളമാണെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നേപ്പാൾ സൈന്യവും പൊലീസും വിദഗ്ധ സംഘങ്ങളും ഉൾപ്പെടെയാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
NEPAL HYDROPOWER TUNNEL: 2 BODIES RECOVERED, 41 PEOPLE REMAIN UNCONTACTED
Two bodies have been recovered from a tunnel at the Rasuwa Langtang Khola Hydropower Project in Nepal.
Rescue teams have entered around 150 metres into the tunnel, while 41 people remain uncontacted. pic.twitter.com/TepV6SXQKW— Subodh Kumar (@kumarsubodh_) September 4, 2026
ഓഗസ്റ്റ് 26-നുണ്ടായ മിന്നൽപ്രളയത്തിൽ ഏകദേശം 40-ഓളം തൊഴിലാളികളെയാണ് ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കാണാതായത്. രാജ്യത്തെ ആറ് ജലവൈദ്യുത പദ്ധതികളെ തകർത്തെറിഞ്ഞ പ്രളയത്തിൽ ഏകദേശം 900-ഓളം തൊഴിലാളികളെ കാണാതായിരുന്നു. നേപ്പാളിലെ മിന്നൽപ്രളയത്തിൽ ഇതുവരെ 1259 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 5000-ഓളം പേർ ഇപ്പോഴും കാണാമറയത്താണ്. ദുരന്തമേഖലകളിൽ പത്താംദിവസവും രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.
TWO MEN RESCUED ALIVE AFTER 9 DAYS IN NEPAL TUNNEL
Sanjay Sah and Kabir Maharjan were rescued alive from the Trishuli 3A hydropower tunnel, nine days after the August 26 flash flood.
Rescuers heard voices inside and are continuing the search for others who may remain trapped. pic.twitter.com/ttV3RKbdtd— Subodh Kumar (@kumarsubodh_) September 4, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam