'വീഡിയോയിലെ നെതന്യാഹുവിന് 6 വിരൽ'; ഇസ്രയേൽ പ്രധാനമന്ത്രി ജീവനോടെയില്ല? കാട്ടുതീ പോലെ പടരുന്ന പ്രചരണം; ഉയരുന്നത് ഒരുപാട് ചോദ്യങ്ങൾ

Published : Mar 14, 2026, 04:57 PM IST
benjamin netanyahu

Synopsis

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഒരു വീഡിയോയിൽ ആറ് വിരലുകൾ കണ്ടത് അദ്ദേഹം ജീവനോടെയില്ലെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി. ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, വീഡിയോ എഐ നിർമ്മിതമാണോ എന്നും നെതന്യാഹു എവിടെയാണെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്.

ജറുസലേം: ഇസ്രായേൽ-അമേരിക്ക സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം തുടരുമ്പോൾ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ തിരോധാനത്തെക്കുറിച്ചുള്ള ചർച്ചകൾ ആഗോളതലത്തിൽ സജീവമാകുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ നെതന്യാഹുവിന്‍റെ വലതു കൈയിൽ ആറ് വിരലുകൾ ഉള്ളതായി കണ്ടതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇതോടെ, വീഡിയോ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും പ്രധാനമന്ത്രി ജീവനോടെയില്ലെന്നുമുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്.

മാർച്ച് 13ന് നെതന്യാഹു തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച വീഡിയോയെ ചുറ്റിപ്പറ്റിയാണ് സംശയങ്ങൾ ഉയരുന്നത്. 'ക്ലാസിക് എഐ ഗ്ലിച്ച്' എന്നാണ് ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ ദൃശ്യത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിശേഷിപ്പിച്ചത്. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷക കാൻഡീസ് ഓവൻസ് ഉൾപ്പെടെയുള്ള പ്രമുഖർ നെതന്യാഹു എവിടെയാണെന്നും എന്തിനാണ് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യാജ വീഡിയോകൾ പങ്കുവെക്കുന്നതെന്നും പരസ്യമായി ചോദിച്ചു. പ്രധാനമന്ത്രിയുടെ മകൻ യായർ നെതന്യാഹു മാർച്ച് ഒമ്പതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതും സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.

ദുരൂഹത വർദ്ധിക്കുന്നു

നെതന്യാഹുവിന്‍റെ സുരക്ഷാ വാർത്തകൾക്കിടയിൽ ഇസ്രായേൽ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് ഒരു പത്രസമ്മേളനത്തിനിടെ പെട്ടെന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരിച്ചുവരികയും ചെയ്തതും ദുരൂഹത വർദ്ധിപ്പിച്ചു. എന്നാൽ, ഈ വാദങ്ങളെല്ലാം എക്സിന്‍റെ എഐ ചാറ്റ്ബോട്ടായ 'ഗ്രോക്ക്' തള്ളി. ക്യാമറയുടെ ആംഗിൾ മൂലമുണ്ടായ ഒപ്റ്റിക്കൽ ഇല്യൂഷനാണിതെന്നും നെതന്യാഹു ജീവനോടെയുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇറാന്‍റെ ഔദ്യോഗിക മാധ്യമങ്ങൾ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഇസ്രായേൽ അനുകൂല കേന്ദ്രങ്ങൾ ആരോപിക്കുന്നു.

യുദ്ധം രൂക്ഷമായ ബീറ്റ് ഷെമേഷ് മേഖലയിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ നെതന്യാഹു നടന്നുപോകുന്നതാണ് അദ്ദേഹം അവസാനമായി പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ട ദൃശ്യം. ഫെബ്രുവരി 28-ന് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ വൻതോതിൽ പ്രത്യാക്രമണം ആരംഭിച്ചതോടെ നെതന്യാഹുവിന്‍റെ സുരക്ഷ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം അതീവ പ്രധാനമാണ്. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നേരിട്ട് പ്രത്യക്ഷപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദക്ഷിണ കൊറിയയിൽ നിന്ന് 'താഡ്' മിഡിൽ ഈസ്റ്റിലേക്ക്; ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ നിർണ്ണായക നീക്കവുമായി അമേരിക്ക
നെതന്യാഹു, ഇറാന്‍ യുദ്ധത്തിന്റെ തലച്ചോറ്, ട്രംപിനെ യുദ്ധത്തിലിറക്കിയ കൗശലക്കാരന്‍!