'ബെക്കാർഡിയും ജിമ്മും ജാക്ക് ഡാനിയലും വേണ്ട'; അമേരിക്കക്കെതിരെ കടുപ്പിച്ച് കാനഡ, നികുതി യുദ്ധം ശക്തമാകുന്നു

Published : Feb 03, 2025, 05:21 PM ISTUpdated : Feb 03, 2025, 05:35 PM IST
'ബെക്കാർഡിയും ജിമ്മും ജാക്ക് ഡാനിയലും വേണ്ട'; അമേരിക്കക്കെതിരെ കടുപ്പിച്ച് കാനഡ, നികുതി യുദ്ധം ശക്തമാകുന്നു

Synopsis

ജാക്ക് ഡാനിയൽസ് പോലുള്ള വിസ്കി ബ്രാൻഡുകൾ വാൻകൂവറിലെ ബിസി മദ്യശാലകളുടെ കാംബി സ്ട്രീറ്റ് ലൊക്കേഷനിലെ സ്റ്റോർ ഷെൽഫുകളിൽ ഇല്ലായിരുന്നു, പകരം കനേഡിയൻ നിർമിത മദ്യം വാങ്ങുക എന്ന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ബോർഡുതൾ സ്ഥാപിച്ചു.

ഒട്ടാവ: അമേരിക്കയുടെ താരിഫ് ശിക്ഷക്ക് മറുപടിയുമായി കാനഡ. രാജ്യത്തെ മദ്യഷോപ്പുകളിൽ അമേരിക്കൻ മദ്യമായ ബെക്കാർഡിയും ജാക്ക് ഡാനിയലും ജിമ്മും കിട്ടില്ലെന്ന് റിപ്പോർട്ട്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ സർക്കാർ നടത്തുന്ന മദ്യവിൽപ്പനശാലകളിൽ യുഎസ് നിർമ്മിത മദ്യ ബ്രാൻഡുകൾ നീക്കം ചെയ്യാൻ തുടങ്ങിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  

ഞായറാഴ്ച ഉച്ചയോടെ, ജാക്ക് ഡാനിയൽസ് പോലുള്ള വിസ്കി ബ്രാൻഡുകൾ വാൻകൂവറിലെ ബിസി മദ്യശാലകളുടെ കാംബി സ്ട്രീറ്റ് ലൊക്കേഷനിലെ സ്റ്റോർ ഷെൽഫുകളിൽ ഇല്ലായിരുന്നു, പകരം കനേഡിയൻ നിർമിത മദ്യം വാങ്ങുക എന്ന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ബോർഡുതൾ സ്ഥാപിച്ചു. കാനഡയുടെ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ജനത്തോട് ആഹ്വാനം ചെയ്തു. കനേഡിയൻ ഊർജ ഉൽപന്നങ്ങൾക്ക് പ്രത്യേകമായി 10% താരിഫ് സഹിതം മിക്ക കനേഡിയൻ ഇറക്കുമതികൾക്കും 25% താരിഫ് ഏർപ്പെടുത്തിക്കൊണ്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവച്ചതിന് ശേഷമാണ് തീരുമാനം.

Read More... അടുത്തത് യൂറോപ്പ്, ദക്ഷിണാഫ്രിക്കയെയും വിടാതെ ട്രംപ്, ലോകത്തെ വരിഞ്ഞുമുറുക്കുമോ താരിഫ് യുദ്ധം 2.0

ഞങ്ങൾ കാനഡക്ക് നൂറുകണക്കിന് ബില്യൺ ഡോളർ സബ്സിഡിയായി നൽകുന്നു. ഒരു കാരണവുമില്ലാതെയാണ് പണം നൽകുന്നത്. അവർക്ക് അതിന്റെ ആവശ്യമില്ല.  സബ്‌സിഡി ഇല്ലാതെ, കാനഡക്ക് വേണമെങ്കിൽ 51-ാമത്തെ സംസ്ഥാനമായി മാറാം. വളരെ കുറഞ്ഞ നികുതിയും കാനഡയിലെ ജനങ്ങൾക്ക് വളരെ മെച്ചപ്പെട്ട സൈനിക സംരക്ഷണവും ലഭിക്കുമെന്നും ട്രംപ് പറഞ്ഞു. 
 

PREV
click me!

Recommended Stories

പർവതാരോഹണത്തിനിടെ കാലാവസ്ഥ മോശമായി, കാമുകിയെ വഴിയിൽ ഉപേക്ഷിച്ച് കാമുകൻ, തണുത്ത് വിറച്ച് യുവതിക്ക് ദാരുണാന്ത്യം
ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ