ലോക രാജ്യങ്ങളെ ഞെട്ടിച്ച് ഉത്തര കൊറിയ, യുഎൻ പ്രമേയങ്ങൾ കാറ്റിൽപ്പറത്തി ആണവ സംഭരണം വർധിപ്പിച്ചു; പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ സജീവം

Published : Sep 10, 2026, 01:02 PM IST
Donald Trump And Kim Jong Un

Synopsis

അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഉത്തര കൊറിയ യോങ്ബിയോണിൽ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം നിർമ്മിക്കുകയും കാങ്സൺ കേന്ദ്രം വിപുലീകരിക്കുകയും ചെയ്തു. ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ കണ്ടെത്തലുകൾ യുഎൻ പ്രമേയങ്ങളുടെ ലംഘനമാണെന്ന് ഐഎഎഇഎ പറയുമ്പോൾ, തങ്ങൾ ഒരു ആണവായുധ രാജ്യമാണെന്നാണ് ഉത്തര കൊറിയയുടെ നിലപാട്.

സോൾ: ഉത്തര കൊറിയ തങ്ങളുടെ പ്രധാന ആണവ സമുച്ചയമായ യോങ്ബിയോണിൽ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം നിർമ്മിച്ചതായും കാങ്സൺ കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലീകരിച്ചതായും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഎഇഎ) റിപ്പോർട്ട്. പുതിയ വിവരങ്ങൾ പ്രകാരം രാജ്യത്തിന്‍റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ വിവിധ ഇടങ്ങളിലായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് വിയന്ന ആസ്ഥാനമായുള്ള ഈ ഏജൻസി വ്യക്തമാക്കുന്നു.

ഉപഗ്രഹ ചിത്രങ്ങളും ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രങ്ങളും വിശകലനം ചെയ്താണ് ഐഎഎഇഎ ഈ നിഗമനത്തിൽ എത്തിയത്. യോങ്ബിയോണിൽ പുതുതായി നിർമ്മിച്ച രണ്ടാം സമ്പുഷ്ടീകരണ കേന്ദ്രത്തിൽ 28 ഗ്യാസ് സെൻട്രിഫ്യൂജ് കാസ്കേഡുകൾ വരെ സ്ഥാപിക്കാൻ ശേഷിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തലസ്ഥാനമായ പ്യോങ്യാങ്ങിന് സമീപമുള്ള കാങ്സണിലെ ആണവ കേന്ദ്രത്തിൽ നിർമ്മിച്ച പുതിയ വിഭാഗം ജനുവരി മുതൽ പ്രവർത്തനം ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഉത്തര കൊറിയയുടെ ഈ പുതിയ നീക്കങ്ങൾ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഐഎഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ തങ്ങൾ ഒരു ആണവായുധ രാജ്യമായി മാറിക്കഴിഞ്ഞെന്നും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഐഎഎഇഎയ്ക്ക് നിയമപരമായ അവകാശമില്ലെന്നുമാണ് ഉത്തര കൊറിയയുടെ നിലപാട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്യാമറകൾ പ്രവർത്തനരഹിതമാക്കി ഇറാൻ, നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി; ഉറ്റുനോക്കി ലോക രാജ്യങ്ങൾ
എണ്ണക്കപ്പലുകൾ തകർത്തതിന് തിരിച്ചടി, ജോർദിലേക്ക് ഇറാൻ്റെ 'തീമഴ'; യുഎസിന് ഒന്നിലധികം സൈനിക വിമാനങ്ങൾ നഷ്ടമായി?