കുവൈത്തിൽ സംഘടിച്ചത് 400ലേറെ തൊഴിലാളികൾ; കടുത്ത നടപടിയുമായി അധികൃതർ, കാരണമായത് തൊഴിലുടമയുമായുള്ള തർക്കം

Published : Apr 13, 2026, 05:19 PM IST
kuwait

Synopsis

കുവൈത്തിൽ തൊഴിലുടമയുമായുള്ള തർക്കത്തെ തുടർന്ന് 400-ലധികം തൊഴിലാളികൾ സംഘടിച്ചു. സംഭവത്തിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തൊഴിലുടമയ്ക്കും കമ്പനി അധികൃതർക്കുമെതിരെ നടപടി സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സംഘം ചേർന്നതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് തൊഴിലുടമയെയും കമ്പനി അധികൃതരെയും, എക്സിക്യൂട്ടീവ് മാനേജരെയും റെസിഡൻസി അഫയേഴ്സ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്ക് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കൈമാറിയതായി അറിയിച്ചു. തൊഴിലാളികളെ നിയമിക്കുന്ന രീതിയിലും തൊഴിൽ സാഹചര്യങ്ങളിലുമുള്ള സംശയങ്ങളെ തുടർന്നാണ് നടപടി.

പബ്ലിക് സെക്യൂരിറ്റി വിഭാഗത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് 400ലധികം തൊഴിലാളികൾ പങ്കെടുത്ത ഒത്തുചേരൽ നിയന്ത്രിക്കാൻ ലേബർ റിലേഷൻസ് വിഭാഗവും ഫീൽഡ് പരാതി വിഭാഗവും സ്ഥലത്തെത്തി. സുരക്ഷാ സേനയുടെ സഹകരണത്തോടെ കൂട്ടായ്മ പിരിച്ചുവിടുകയും ചെയ്തു. തുടർന്ന് തൊഴിലാളികളെ ചോദ്യം ചെയ്തതോടെ തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള തർക്കങ്ങളാണ് സംഭവത്തിന് കാരണം എന്ന് കണ്ടെത്തി. തൊഴിലുടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അടുത്ത ദിവസം ഏകദേശം 300 തൊഴിലാളികൾ മാൻപവർ അതോറിറ്റിയുടെ ആസ്ഥാനത്തിന് പുറത്തും കൂട്ടം കൂടിയിരുന്നു, ഇത് കൂടി സുരക്ഷാ സേനയുടെ സഹായത്തോടെ പിരിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. തൊഴിലുടമകളും തൊഴിലാളികളും കരാറുകളും തൊഴിൽ നിയമങ്ങളും കർശനമായി പാലിക്കണമെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃത മാർഗങ്ങൾ ഉപയോഗിക്കണമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അവ‍ർ അങ്ങനെ ചെയ്യില്ല, ചെയ്താൽ ഇരട്ടി തീരുവ'; ചൈനക്ക് ട്രംപിന്‍റെ ഭീഷണി, ഇറാന് സഹായം നൽകിയാൽ 50 ശതമാനം തീരുവ ചുമത്തും
'ട്രംപ് ഭരണകൂടത്തെ പേടിയില്ല, യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും': ലെയോ പതിനാലാമൻ മാർപാപ്പ