പുൽവാമ ആക്രമണം; ജെയ്ഷെ മുഹമ്മദ് പങ്കിന് തെളിവില്ലെന്ന് പാകിസ്ഥാൻ

Published : Mar 02, 2019, 11:58 AM IST
പുൽവാമ ആക്രമണം;  ജെയ്ഷെ മുഹമ്മദ് പങ്കിന് തെളിവില്ലെന്ന് പാകിസ്ഥാൻ

Synopsis

അതിർത്തിയിലെ സംഘർഷങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണണമെന്ന പാക് പ്രധാനമന്ത്രിയുടെ ആവശ്യം ഇന്ത്യ തള്ളി. ഭീകര പ്രവർത്തനങ്ങളെ സഹായിക്കുന്ന നടപടികൾ പാകിസ്ഥാൻ അവസാനിപ്പിച്ച ശേഷം മാത്രമേ ചർച്ചകളെപ്പറ്റി ചിന്തിക്കുകയുള്ളുവെന്നാണ് ഇന്ത്യയുടെ നിലപാട് 

ഇസ്ലാമാബാദ്: പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നിൽ ജെയ്ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന വാദവുമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. പുൽവാമ ആക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് ആണെന്നതിന് സ്ഥീരീകരണമില്ല. ഭീകരാക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളുണ്ടെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. 

പുൽവാമ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് സ്വയം ഏറ്റെടുത്തിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് ഇപ്പോൾ പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്‍റെ ഭീകര ക്യാമ്പുകൾ ആക്രമിച്ച് നിരവധി തീവ്രവാദികളെ വകവരുത്തിയെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. 

അതേസമയം അതിർത്തിയിലെ സംഘർഷങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണണമെന്ന പാക് പ്രധാനമന്ത്രിയുടെ ആവശ്യം ഇന്ത്യ തള്ളി. ഭീകര പ്രവർത്തനങ്ങളെ സഹായിക്കുന്ന നടപടികൾ പാകിസ്ഥാൻ അവസാനിപ്പിച്ച ശേഷം മാത്രമേ ചർച്ചകളെപ്പറ്റി ചിന്തിക്കുകയുള്ളുവെന്നാണ് ഇന്ത്യയുടെ നിലപാട് 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്
മെഡിറ്ററേനിയൻ കടലിൽ ആദ്യത്തെ ആക്രമണം, റഷ്യൻ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ