റിയോയിൽ അധോലോകത്തെ ഉന്മൂലനം ചെയ്യാൻ റെയ്ഡുമായി പൊലീസ്, കൊല്ലപ്പെട്ടത് 64 പേർ

Published : Oct 29, 2025, 10:50 AM IST
Rio de jeneiro Police Raid

Synopsis

റിയോയിൽ അധോലോകത്തെ നിർമാർജനം ചെയ്യാൻ റെയ്ഡുമായി പൊലീസ്. റെയ്ഡിൽ പൊലീസ് വലിയ അളവിൽ മയക്കുമരുന്ന് പിടിച്ചെടുത്തതായി റിയോ ഡി ജനീറോ സംസ്ഥാന ഗവർണർ ക്ലോഡിയോ കാസ്ട്രോ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റിയോ ഡി ജനീറോ: ബ്രസീലിയൻ ന​ഗരമായ റിയോ ഡി ജനീറോയിൽ സംഘടിത കുറ്റകൃത്യങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വൻ പൊലീസ് റെയ്ഡിൽ കുറഞ്ഞത് 64 പേർ മരിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ നാല് ബ്രസീലിയൻ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. റെയ്ഡിൽ പൊലീസ് വലിയ അളവിൽ മയക്കുമരുന്ന് പിടിച്ചെടുത്തതായി റിയോ ഡി ജനീറോ സംസ്ഥാന ഗവർണർ ക്ലോഡിയോ കാസ്ട്രോ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഓപ്പറേഷനിൽ കുറഞ്ഞത് 42 റൈഫിളുകളെങ്കിലും പിടിച്ചെടുത്തതായി അധികൃതർ അവകാശപ്പെട്ടു. റിയോ ഡി ജനീറോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷൻ എന്നാണ് കാസ്ട്രോ റെയ്ഡിനെ വിശേഷിപ്പിച്ചത്. 

അടുത്ത ആഴ്ച റിയോയിൽ കാലാവസ്ഥാ സമ്മേളനമായ C40 വേൾഡ് മേയേഴ്‌സ് ഉച്ചകോടി നടക്കാനിരിക്കെയാണ് റെയ്ഡ്. കൊമാണ്ടോ വെർമെൽഹോ ക്രിമിനൽ ഗ്രൂപ്പിന്റെ വളർച്ചയെ തടയുക എന്ന ലക്ഷ്യത്തോടെ അധികാരികൾ ഒരു ഓപ്പറേഷൻ ആരംഭിച്ചതായി റിയോ ഡി ജനീറോ അധികൃതർ വ്യക്തമാക്കി. ഒരു വർഷത്തിലേറെയായി ഈ പ്രവർത്തനം പുരോഗമിക്കുകയായിരുന്നുവെന്ന് സർക്കാർ പറഞ്ഞു. ഇതിൽ 2,500-ലധികം സൈനിക, സിവിലിയൻ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ബ്രസീലിലെ ഏറ്റവും പഴക്കമുള്ള സജീവ ക്രിമിനൽ സംഘടനയാണ് കൊമാണ്ടോ വെർമെൽഹോ. ഇടതുപക്ഷ തടവുകാരുടെ സംഘടന എന്ന നിലയിൽ പ്രവർത്തനമാരംഭിച്ചെങ്കിലും പിന്നീട് മയക്കുമരുന്ന് കടത്തിലും കൊള്ളയടിക്കലിലും ഉൾപ്പെട്ട് അന്തർദേശീയ ക്രിമിനൽ ഗ്രൂപ്പായി മാറി.

PREV
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും