സിനഡിലെ ഉയര്‍ന്ന പദവിയിലേക്ക് വനിതയെ തെരഞ്ഞെടുത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Published : Feb 07, 2021, 01:41 PM IST
സിനഡിലെ ഉയര്‍ന്ന പദവിയിലേക്ക് വനിതയെ തെരഞ്ഞെടുത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Synopsis

കത്തോലിക്കാ സഭയുടെ തീരുമാനം എടുക്കുന്ന നിലയിലേക്ക് വനിതകളുടെ പങ്ക് ഉയര്‍ത്താന്‍ ഉതകുന്നതായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ തീരുമാനത്തെ വിലയിരുത്തുന്നത്.

പരമ്പരാഗത രീതികള്‍ തെറ്റിക്കുന്ന പതിവ് തെറ്റിക്കാതെ  ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ബിഷപ്പ് സിനഡിലേക്ക് ഒരു വനിതയെ തെരഞ്ഞെടുത്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ബിഷപ്പ് സിനഡിലെ അണ്ടര്‍ സെക്രട്ടറി പദവിയിലേക്കാണ്  ഫ്രാന്‍സ് സ്വദേശിനിയായ നഥാലി ബെക്വാര്‍ട്ടിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തെരഞ്ഞെടുത്തത്. 2019മുതല്‍ സിനഡില്‍ കണ്‍സള്‍ട്ടന്‍റ് ആയി സേവനം ചെയ്യുന്ന വനിതയാണ് നഥാലി. രണ്ട് അണ്ടര്‍സെക്രട്ടറിമാരെയാണ് സിനഡിലേക്ക് ശുപാര്‍ശ ചെയ്തത്. 

വനിതകളുടെ സജീവമായ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കാനാണ് മാര്‍പ്പാപ്പയുടെ പുതിയ തീരുമാനം. കത്തോലിക്കാ സഭയുടെ തീരുമാനം എടുക്കുന്ന നിലയിലേക്ക് വനിതകളുടെ പങ്ക് ഉയര്‍ത്താന്‍ ഉതകുന്നതായാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ തീരുമാനത്തെ വിലയിരുത്തുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിദഗ്ധരായും കേള്‍വിക്കാരായും സിനഡില്‍ പങ്കെടുക്കുന്ന വനിതകളുടെ എണ്ണം കൂടുതലാണെന്നും കര്‍ദ്ദിനാള്‍ മരിയോ ഗ്രെച്ച് പ്രതികരിക്കുന്നത്. 

ഫ്രാന്‍സില്‍ നിന്നുള്ള സന്യസ്തയായ നഥാലി 2019 മുതല്‍ സിനഡ് കണ്‍സള്‍ട്ടന്‍റാണ്. ഇനിമുതല്‍ സിനഡിലെ വോട്ടിംഗില്‍ പങ്കെടുക്കാനുള്ള അവസരമാണ് നഥാലിക്ക് ഒരുങ്ങുന്നത്. വോട്ട് ചെയ്യാനധികാരമുള്ള ബിഷപ്പുമാരും കര്‍ദ്ദിനാളുമാരും വോട്ട് അവകാശമില്ലാത്ത വിദഗ്ധരും ചേര്‍ന്നതാണ് സിനഡ്. സിനഡിന്‍റെ ശരത്കാല സമ്മേളനം നടക്കുക 2022ലാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജനസംഖ്യ കുതിക്കുന്നു, കോണ്ടത്തിന്‍റെ വില കുറക്കാൻ അനുവദിക്കണമെന്ന് പാകിസ്ഥാൻ; ഐഎംഎഫിന് മുന്നിൽ ഗതികെട്ട് അഭ്യർത്ഥന, തള്ളി
ഗർഭനിരോധന മാർ​ഗങ്ങൾക്കുള്ള ഉയർന്ന ജിഎസ്ടി പിൻവലിക്കാൻ അനുവദിക്കണമെന്ന് കെഞ്ചി പാകിസ്ഥാൻ, ആവശ്യം തള്ളി ഐഎംഎഫ്