ഗർഭിണിയായ ഇന്ത്യൻ വിനോദസഞ്ചാരി മരിച്ചു; മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ച് പോർച്ചുഗൽ ആരോഗ്യമന്ത്രി

Published : Sep 01, 2022, 12:09 PM ISTUpdated : Sep 01, 2022, 12:20 PM IST
 ഗർഭിണിയായ ഇന്ത്യൻ വിനോദസഞ്ചാരി മരിച്ചു; മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ച് പോർച്ചുഗൽ ആരോഗ്യമന്ത്രി

Synopsis

ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം, ഗര്‍ഭസുരക്ഷ- നവജാത ശിശു സംരക്ഷണം, ആശുപത്രികളുടെ ശോചനീയാവസ്ഥ എന്നീ പ്രശ്നങ്ങള്‍ കാരണം ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യവും കൂടിയുണ്ടായിരുന്നു. 

പോർച്ചുഗൽ: പോർച്ചുഗലിൽ പൂർണ്ണഗർഭിണിയായ ഇന്ത്യൻ വിനോദസഞ്ചാരി മരണപ്പെട്ട സംഭവത്തെ തുടർന്ന് പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്ത ടെമിഡോ രാജി വെച്ചു. 34 വയസ്സുള്ള  യുവതിയെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. യുവതിയുടെ മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെയായിരുന്നു ആരോഗ്യമന്ത്രി മാർത്തയുടെ രാജി. ലിസ്ബണിലെ ആശുപത്രിയിൽ നിന്ന് സാന്താ മരിയയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ വെച്ചു തന്നെ യുവതിയുടെ അവസ്ഥ വഷളായി. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും യുവതിയെ രക്ഷിക്കാൻ  കഴിഞ്ഞില്ല. ലിസ്ബണിലെ ആശുപത്രിയിൽ നവജാത ശിശു പരിപാലന വിഭാഗത്തിൽ സ്ഥലമില്ലാത്തതിനാലാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

ഐഎസ്ആർഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു

പ്രധാനമന്ത്രി അന്റോണിയ കോസ്റ്റ ആരോഗ്യമന്ത്രി മാര്‍ത്ത ടെമിഡോയുടെ രാജി സ്വീകരിച്ചതായി അറിയിച്ചു. രാജ്യത്തെ ആരോഗ്യമേഖലയെ മെച്ചെപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2018 ലാണ് മാർത്ത ടെമിഡോ ആരോഗ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. കൊവിഡ് മഹാമാരിയുടെ സമയത്ത് ഇവരുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൂടാതെ വിജയകരമായി വാക്സിൻ വിതരണം പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരുടെ അഭാവത്തിൽ അടിയന്തര പ്രസവ സേവനങ്ങൾ താത്ക്കാലികമായി നിർത്തലാക്കിയ സാഹചര്യമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. മാത്രമല്ല, ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവം, ഗര്‍ഭസുരക്ഷ- നവജാത ശിശു സംരക്ഷണം, ആശുപത്രികളുടെ ശോചനീയാവസ്ഥ എന്നീ പ്രശ്നങ്ങള്‍ കാരണം ആരോഗ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യവും കൂടിയുണ്ടായിരുന്നു. മാർത്തയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി അവരുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ചു. യുവതിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

പെരെസ്ട്രോയിക്കയും ഗ്ലാസ്നോസ്റ്റും ലോകത്തിന് പഠിപ്പിച്ച ഗോര്‍ബച്ചേവ്, സോവിയേറ്റ് യൂണിയന് ആരായിരുന്നു?

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം; ഇറാനിലുള്ളത് 9000 ഇന്ത്യക്കാർ