
ബൊഗോട്ട: നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു. എട്ട് മാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ കാണാനില്ല. ഗർഭപാത്രം അറുത്ത് തട്ടിയെടുത്ത കുഞ്ഞിനായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കൊളംബിയയിലെ കാലിയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. മരിയ കാമില പൊട്ടോസി എന്ന 21കാരിയേയാണ് ജൂലൈ 26ന് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിയ മരണപ്പെടുന്നത്. കാലി നഗരത്തിലെ മെലൻഡേസ് നദിക്കരയിലാണ് ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ 21കാരിയെ കണ്ടെത്തിയത്. നാല് ദിവസമാണ് മരിയ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞത്. യുവതിയുടെ കഴുത്ത് അറുത്ത് വയറ് കീറിയാണ് ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ട് പോയിട്ടുള്ളത്. കുട്ടിയേക്കുറിച്ചോ കേസുമായി എന്തെങ്കിലും വിവരം പങ്കുവയ്ക്കുന്നവർക്ക് 62000 ഡോളർ (ഏകദേശം 5976902 രൂപ) ആണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
കൈയും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു യുവതിയെ നദിക്കരയിൽ കണ്ടെത്തിയത്. ശരീരത്തിലാകമാനം കുത്തേറ്റ നിലയിലായിരുന്നു യുവതിയുണ്ടായിരുന്നത്. ഗർഭപാത്രം മുറിച്ച് നിലയിലാണ് യുവതിയെ കണ്ടെത്തിയത്. എന്നാൽ എട്ട് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് മാസത്തിൽ പ്രസവം നടക്കാനിരിക്കെയാണ് ക്രൂരമായ കൊലപാതകം നടന്നിട്ടുള്ളത്. ബേബി ഷവറിനുള്ള ഒരുക്കങ്ങളിലായിരുന്നു മരിയയുണ്ടായിരുന്നത്. ഇനിയും തിരിച്ചറിയാത്ത ഒരു യുവതിക്കൊപ്പം മോട്ടോർ ബൈക്കിൽ പോകുന്ന മരിയയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഈ സ്ത്രീയേയും കണ്ടെത്തിയിട്ടില്ല. തെക്കൻ കാലിയിലെ ആശുപത്രിയിൽ പതിവ് പരിശോധനകൾ പൂർത്തിയാക്കി മടങ്ങുമ്പോഴാണ് യുവതിയെ അവസാനം കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. പേരക്കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്നാണ് മരിയയുടെ അമ്മ അന റൂബി ഗോമസ് പൊലീസിനോടും അധികൃതരോടും ആവശ്യപ്പെട്ടിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam