'എന്തും നേരിടാന്‍ ഒരുങ്ങിയിരിക്കുക'; ചൈനീസ് സൈന്യത്തോട് ഷി ജിന്‍പിങ്

Published : May 27, 2020, 09:22 AM IST
'എന്തും നേരിടാന്‍ ഒരുങ്ങിയിരിക്കുക'; ചൈനീസ് സൈന്യത്തോട് ഷി ജിന്‍പിങ്

Synopsis

ലഡാക്കിലും  സിക്കിമിലും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെയാണ് സൈനിക നീക്കത്തിനുള്ള സൂചന നല്‍കി ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവന.  

ബീജിംഗ്: എന്തുമോശമായ സാഹചര്യവും നേരിടാന്‍ തയ്യാറാകണമെന്ന് ചൈനീസ് സൈന്യത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നിര്‍ദേശം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സൈന്യത്തോട് ആവശ്യപ്പെട്ടു. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തലവന്മരുടെ യോഗത്തിലാണ് പ്രസിഡന്റിന്റെ നിര്‍ദേശം. 

ലഡാക്കിലും  സിക്കിമിലും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെയാണ് സൈനിക നീക്കത്തിനുള്ള സൂചന നല്‍കി ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവന. എന്നാല്‍, അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യം ചൈനീസ് പ്രസിഡന്റ് വിശദീകരിച്ചില്ല. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കാണണമെന്നും പരിശീലനം കൂട്ടണമെന്നും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ഷി നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തിന് നിര്‍ദേശം ലഭിച്ചതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാ സിന്‍ഹുവയും റിപ്പോര്‍ട്ട് ചെയ്തു.

മെയ് ആദ്യം മുതല്‍ ലഡാക്ക് നിയന്ത്രണ രേഖയിലും സിക്കിമിലും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. ഇരു സൈന്യങ്ങളും അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ധിപ്പിക്കുകയും പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. പിന്നാലെ ലഡാക്ക് അതിര്‍ത്തിക്ക് സമീപത്തെ വിമാനത്താവളത്തില്‍ ചൈന എയര്‍ബൈസ് വികസിപ്പിച്ചതും യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതുമായ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അവസരം പരമാവധി മുതലാക്കണമെന്ന് പുടിന്‍റെ ആഹ്വാനം, വിശ്വസ്തരായ പങ്കാളികൾക്കുള്ള സന്ദേശം; ഇറാന് ഒപ്പമുണ്ടെന്നും പ്രഖ്യാപനം
ലോകത്തെ ആശങ്കയിലാക്കി ഇറാന്‍റെ പ്രഖ്യാപനം, അമേരിക്കയുമായി ദീർഘകാല പോരാട്ടത്തിന് സന്നദ്ധം; നയതന്ത്ര ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഉന്നത നേതാവ്