ഇറാൻ്റെ അതിശക്തമായ ആക്രമണം; ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

Published : Mar 20, 2026, 09:18 AM IST
iran missile attack qatar

Synopsis

ഖത്തറിലെ എൽഎൻജി പ്ലാൻ്റുകൾക്ക് നേരെയുണ്ടായ ഇറാനിയൻ ആക്രമണം ആഗോള ഊർജ്ജ വിപണിയെ പ്രതിസന്ധിയിലാക്കി. ഈ ആക്രമണം ഖത്തറിൻ്റെ കയറ്റുമതി കുറയ്ക്കുകയും ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളെയും യൂറോപ്പിനെയും സാരമായി ബാധിക്കുകയും ചെയ്തു. ഇതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും ഊർജ്ജ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുകയും ചെയ്തിട്ടുണ്ട്.

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന് ഖത്തറിൻ്റെ എൽഎൻജി കയറ്റുമതിയിൽ ഏകദേശം 17 ശതമാനത്തോളം കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള പ്രധാന ഏഷ്യൻ രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി സാരമായി ബാധിക്കുക

ഖത്തറിൽ നിന്ന് വലിയ തോതിൽ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഇന്ധന ലഭ്യതയിൽ കുറവ് നേരിടുന്നുണ്ട്. ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങളുടെ ഗണ്യമായ പങ്ക് ഖത്തറിൽ നിന്നാണ് എത്തുന്നത്. അതിനാൽ തന്നെ രാജ്യത്തെ വളം നിർമ്മാണം, വൈദ്യുതി ഉൽപ്പാദനം, സിറ്റി ഗ്യാസ് വിതരണം എന്നിവയിൽ വരും ദിവസങ്ങളിൽ പ്രതിസന്ധി ഉണ്ടായേക്കാം. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യൻ വാതകത്തിന് പകരമായി ഖത്തറിനെ ആശ്രയിച്ചു തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കും ഈ ആക്രമണം വലിയ തിരിച്ചടിയായി. ജർമ്മനി, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ വരും മാസങ്ങളിൽ ഊർജ്ജ പ്രതിസന്ധി മുന്നിൽ കാണുന്നുണ്ട്. പ്ലാൻ്റുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിച്ച് കയറ്റുമതി പുനസ്ഥാപിക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യൂറോപ്പിലെ ഇന്ധന വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

ആഗോള വിപണിയിൽ എൽഎൻജി വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിതരണ ശൃംഖലയിൽ പെട്ടെന്നുണ്ടായ തടസ്സം ചരക്ക് നീക്കത്തെയും ബാധിച്ചിട്ടുണ്ട്. കയറ്റുമതി പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം കേവലം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നമല്ലെന്നും, അത് ലോകമെമ്പാടുമുള്ള ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു. സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾക്കായി ലോകം ഉറ്റുനോക്കുകയാണ്. ഇറാനിലെ ഇന്ധന കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചതിന് പിന്നാലെയാണ് ഖത്തറിലെ പ്ലാൻ്റ് ആക്രമിക്കപ്പെട്ടത്. ഇതോടെ അമേരിക്ക ഇസ്രയേലിനെതിരെ തിരിഞ്ഞു. ഇനി ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയതായി ഇസ്രായേലിൽ നിന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൗത്ത് പാർസ് ആക്രമണം, ഇസ്രയേലിനെ തള്ളി, ഇസ്രയേൽ ആക്രമണത്തിനെതിരെ രോക്ഷ പ്രകടനവുമായി ട്രംപ്
അസാധാരണം! കിമ്മിന് കിട്ടാതെ പോയ ആ 0.07 ശതമാനം വോട്ടുകൾ ലഭിച്ചത് ആർക്ക്? ഉത്തര കൊറിയയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ഇങ്ങനെ