പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുന്ന പ്രസ്താവനയുമായി രാജ്‌നാഥ് സിംഗ്; 'നാളെ സിന്ധ് ഇന്ത്യയിൽ തിരിച്ചെത്തില്ലെന്ന് ആർക്കറിയാം'

Published : Nov 24, 2025, 08:13 AM IST
Rajnath Singh

Synopsis

ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സിന്ധി സമാജ് സമ്മേളനത്തിൽ സംസാരിക്കവെ, വിഭജനത്തിന് ശേഷവും സിന്ധി ഹിന്ദുക്കൾക്ക് സിന്ധിനോടുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് എൽകെ അദ്വാനിയെ ഉദ്ധരിച്ച് അദ്ദേഹം സംസാരിച്ചു.

ദില്ലി: നിലവിൽ പാകിസ്ഥാനിലാണെങ്കിലും സിന്ധ് പ്രദേശം ഇന്ത്യയുടെ പുരാതന സാംസ്കാരിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്നതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 'ഓപ്പറേഷൻ സിന്ദൂറി'ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി നിൽക്കുന്ന സാഹചര്യത്തിലാണ് രാജ്നാഥിന്റെ പുതിയ പരാമര്‍ശം. സിന്ധ് ഭാവിയിൽ ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന സൂചനയായിരുന്നു അദ്ദേഹം നൽകിയത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടിയതായിരുന്നു ഈ വാക്കുകൾ.

സിന്ധി സമാജ് സമ്മേളൻ പരിപാടിയിൽ സംസാരിക്കവെയാണ് രാജ്‌നാഥ് സിംഗ് ഈ നിർണ്ണായക പ്രസ്താവന നടത്തിയത്. നിലവിലെ അതിർത്തികൾ എന്തുതന്നെയായാലും, സിന്ധ് എപ്പോഴും ഇന്ത്യയുടെ നാഗരികതയുടെ ഭാഗമായിരിക്കും. 1947-ലെ വിഭജനത്തിന് മുൻപ് സിന്ധ് ഇന്ത്യയുടെ ഭാഗമായിരുന്നു, അതിനുശേഷമാണ് അത് പാകിസ്ഥാൻ്റെ ഭാഗമായത്. "ഇന്ന് സിന്ധിൻ്റെ മണ്ണ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാൽ നാഗരികതയുടെ കാര്യത്തിൽ സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിർത്തികൾക്ക് മാറ്റം വരാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ആർക്കറിയാം എന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ലോകത്ത് എവിടെ താമസിച്ചാലും, സിന്ധിലെ ജനങ്ങൾ എന്നും ഇന്ത്യയുമായി കുടുംബ ബന്ധം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്വാനിയുടെ വാക്കുകളും സിന്ധി ഹിന്ദുക്കളുടെ വികാരവും

സിന്ധി സമുദായത്തിൻ്റെ യഥാർത്ഥ മാതൃഭൂമിയാണ് നിലവിൽ പാകിസ്ഥാനിലുള്ള സിന്ധ്. അവിടെ സിന്ധു നദീതട സംസ്കാരം ഉടലെടുത്ത ഇടം. വിഭജനത്തിന് വർഷങ്ങൾക്കിപ്പുറവും സിന്ധി ഹിന്ദുക്കൾ സിന്ധിനോട് പുലർത്തുന്ന വൈകാരിക ബന്ധത്തെക്കുറിച്ചും അദ്ദേഹം ബിജെപി നേതാവ് എൽകെ അദ്വാനിയെ ഉദ്ധരിച്ച് സംസാരിച്ചു. സിന്ധ് ഇന്ത്യയുടെ ഭാഗമല്ലാതായതിനെ അദ്വാനിയുടെ തലമുറയിലെ സിന്ധി ഹിന്ദുക്കൾക്ക് പൂർണ്ണമായി അംഗീകരിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഹിന്ദുക്കൾ സിന്ധു നദിയെ പവിത്രമായി കണ്ടിരുന്നു. സിന്ധിലെ പല മുസ്ലീങ്ങൾ പോലും ഇതിലെ ജലത്തെ മക്കയിലെ ആബ്-എ-സംസമിൻ്റെ അത്രയും പവിത്രമായാണ് കണക്കാക്കിയിരുന്നത് എന്നും അദ്വാനി തൻ്റെ എഴുത്തുകളിൽ പറഞ്ഞതായി രാജ്‌നാഥ് സിംഗ് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, രാജ്‌നാഥ് സിംഗിൻ്റെ പ്രസ്താവനയോട് പാകിസ്ഥാൻ വരും ദിവസങ്ങളിൽ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം