ഇറാന് മേൽ കുടുക്കിടണമെന്ന് ലിൻസി ഗ്രാം! കടുത്ത ഉപാധികൾ വയ്ക്കണം; ആണവ പദ്ധതിക്ക് പുറമെ ഹോര്‍മൂസിൽ കണ്ണ് വയ്ക്കരുതെന്ന് നിര്‍ദേശം

Published : Apr 17, 2026, 10:32 PM IST
Lindsey Graham, Donald Trump

Synopsis

ഇറാന് മേലുള്ള ഉപരോധം നീക്കുന്നതിന് പകരമായി യുഎസ് സെനറ്റർ ലിൻസി ഗ്രാം കടുത്ത ഉപാധികൾ മുന്നോട്ടുവെച്ചു. യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായി നിർത്തുക, നിലവിലെ ശേഖരം കൈമാറുക, ഹോർമൂസ് കടലിടുക്കിൽ ഇടപെടാതിരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.  

വാഷിംഗ്ടൺ: ഇറാന് മേലുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുന്നതിന് പകരമായി രാജ്യം പാലിക്കേണ്ട കടുത്ത ഉപാധികൾ സെനറ്റർ ലിൻസി ഗ്രാം മുന്നോട്ടുവെച്ചു. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവേ, ഇറാൻ വീണ്ടും ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിക്കില്ലെന്ന് ഉറപ്പാക്കാൻ ഈ നിബന്ധനകൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.

യുറേനിയം സമ്പുഷ്ടീകരണം വേണ്ട എന്നതാണ് പ്രധാന നിര്‍ദേസം. ഇറാനെ ഭാവിയിൽ ഒരിക്കലും യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുവദിക്കരുത്. നിലവിൽ കൈവശമുള്ള യുറേനിയം ശേഖരം മുഴുവൻ യുഎസിന് കൈമാറണം. സിവിലിയൻ ആണവ പദ്ധതികൾ സംബന്ധിച്ച് കരാ‍ര്‍ വേണം. സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവ പദ്ധതികൾക്ക് പ്രത്യേക കരാർ വെക്കണം. ഇത് അന്താരാഷ്ട്ര ഏജൻസികളുടെ കർശന മേൽനോട്ടത്തിലായിരിക്കണം. ഹോർമൂസ് കടലിടുക്കിൽ ഭാവിയിൽ ഇടപെടരുത്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ഗതാഗതത്തിൽ ഭാവിയിൽ ഒരിക്കലും ഇറാൻ ഇടപെടില്ലെന്ന് ഉറപ്പുനൽകണം തുടങ്ങി, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വികസന പദ്ധതികൾക്ക് മേൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ട്രംപിന്റെ വിദേശനയങ്ങളെ പിന്തുണയ്ക്കുന്ന ലിൻസി ഗ്രാം, കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഒരു കരാറും നടപ്പിലാക്കരുത് എന്ന നിലപാടിലാണ്. വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളെ അദ്ദേഹം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇറാന്റെ 'ഭീകര ഭരണകൂടത്തിന്' ആയുധം നിർമ്മിക്കാനുള്ള ഒരു പഴുതും സമാധാന കരാറിൽ ഉണ്ടാകരുത് എന്നാണ് ഗ്രാമിന്റെ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒന്നും അവസാനിച്ചിട്ടില്ല! ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്; 'ഫേസ് 3' സൂചിപ്പിച്ച് ഡേവിഡ് ബാർണിയ
ഇറാന്‍റെ വമ്പൻ പ്രഖ്യാപനം! സ്ഥിരീകരിച്ച് ട്രംപും, വെടിനിർത്തൽ കാലയളവിൽ ഹോർമുസ് പൂർണമായി തുറക്കുമെന്ന് പ്രഖ്യാപനം, ആശ്വാസത്തോടെ ഇന്ത്യയും ലോകവും