
കൊളംബോ: ശ്രീലങ്കയുടെ അടുത്ത പ്രസിഡന്റ് ആരാണെന്ന് ഇന്നറിയാം. മൈത്രിപാല സിരിസേന സ്ഥാനമൊഴിഞ്ഞതോടെ പിൻഗാമിക്കായി നടത്തിയ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു.
മുൻ പ്രസിഡന്‍റ് മഹിന്ദ രജപക്സെയുടെ സഹോരദൻ ഗോതബയ രജപക്സെയും ഭരണപക്ഷ നേതാവ് സജിത് പ്രേമദാസുമടക്കം 35 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. എക്സിറ്റ് പോളുകളിൽ ഗോതബായക്ക് നേരിയ ഭൂരിപക്ഷമുണ്ട്.
ഈസ്റ്റർദിന ഭീകരാക്രമണത്തിനു ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണ് ശ്രീലങ്കയിലേത്. അതിനാൽ പ്രധാന ചർച്ചാ വിഷയവും രാജ്യസുരക്ഷ തന്നെയാണ്. ഈസ്റ്റർ ദിന സ്ഫോടനങ്ങൾക്ക് ശേഷമുള്ള ജനവികാരം എങ്ങിനെയാണെന്ന് ഈ തെരഞ്ഞെടുപ്പിൽ വ്യക്തമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam