ആകാശത്ത് വിചിത്ര അഗ്നിഗോളങ്ങൾ! പരിഭ്രാന്തി, പിന്നാലെ ഇൻഡോനേഷ്യൻ സര്‍ക്കാര്‍ വിശദീകരണം, ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ കത്തിയമർന്നതെന്ന് ഗവേഷകർ

Published : Apr 06, 2026, 10:03 PM IST
Bright fireballs streaking across the sky in Indonesia due to space debris re-entry

Synopsis

ഇന്തോനേഷ്യയിലെ ലാംപുംഗ്, ബാന്റൻ പ്രവിശ്യകളിൽ ദൃശ്യമായ തീഗോളങ്ങൾ ചൈനയുടെ സിഇസഡ്-3ബി റോക്കറ്റിന്റെ ബഹിരാകാശ അവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചു. അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിയമർന്ന ഈ ഭാഗങ്ങൾ ഉൽക്കാവർഷം പോലെ ദൃശ്യമായി. ഇത്തരം സംഭവങ്ങൾ സാധാരണമാണെന്നും ജനവാസ മേഖലകളിൽ പതിക്കാൻ സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു.

ജക്കാർത്ത: ഇന്തോനേഷ്യയിലെ ലാംപുംഗ്, ബാന്റൻ പ്രവിശ്യകളിൽ ശനിയാഴ്ച രാത്രി ആകാശത്ത് പ്രത്യക്ഷപ്പെട്ട തീഗോളങ്ങൾ ബഹിരാകാശ അവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചു. ചൈനയുടെ സിഇസഡ്-3ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിയമർന്നതെന്ന് നാഷണൽ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഏജൻസി (BRIN) വെളിപ്പെടുത്തി.

പ്രാദേശിക സമയം രാത്രി 7.56-ഓടെയാണ് ഈ പ്രതിഭാസം ദൃശ്യമായത്. ഇന്ത്യയ്ക്ക് മുകളിലൂടെ ഇന്ത്യൻ മഹാസമുദ്രം ലക്ഷ്യമാക്കി നീങ്ങിയ റോക്കറ്റ് അവശിഷ്ടങ്ങൾ ഏകദേശം 120 കിലോമീറ്റർ ഉയരത്തിൽ വെച്ച് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയായിരുന്നു. അന്തരീക്ഷവുമായുള്ള ഘർഷണം മൂലം റോക്കറ്റ് അവശിഷ്ടങ്ങൾ കത്തിപ്പിടിക്കുകയും പല കഷണങ്ങളായി ചിതറുകയും ചെയ്തു. ഇത് ആകാശത്ത് ഉൽക്ക വീഴുന്നതുപോലെയുള്ള കാഴ്ചയാണ് സമ്മാനിച്ചത്. സുമാത്രയുടെ പടിഞ്ഞാറൻ തീരത്തുള്ളവർക്കും ഈ ദൃശ്യം വ്യക്തമായി കാണാമായിരുന്നു.

ഇത്തരം അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് വീഴുന്നത് നിരന്തരം നിരീക്ഷിക്കാറുണ്ടെന്നും ജനവാസ മേഖലകളിൽ ഇവ വീഴാൻ സാധ്യത കുറവാണെന്നും ബിആർഐഎൻ അസ്ട്രോണമി പ്രൊഫസർ തോമസ് ജമാലുദ്ദീൻ വ്യക്തമാക്കി. നാസയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ 50 വർഷത്തിനിടയിൽ പ്രതിദിനം ശരാശരി ഒരു ബഹിരാകാശ അവശിഷ്ടമെങ്കിലും ഭൂമിയിലേക്ക് വീഴുന്നുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും സമുദ്രത്തിലോ ജനവാസമില്ലാത്ത ഇടങ്ങളിലോ ആണ് പതിക്കാറുള്ളത്. ഇതുവരെ ഗൗരവകരമായ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാൻ യുദ്ധത്തിൽ അമേരിക്ക തന്ത്രപ്രധാന വിജയത്തിനരികെ, ഹോർമുസിലും യുറേനിയം ശേഖരത്തിലും വിട്ടുവീഴ്ച പാടില്ല; കടുപ്പിച്ച് സെനറ്റർ ലിൻസി ഗ്രാം
ട്രംപിന്‍റെ തീരുമാനം 2 മണിക്കൂറിൽ അറിയാം, ഇറാൻ യുദ്ധം അവസാനിക്കുമോ? രാജ്യത്തെ അഭിസംബോധന ചെയ്യും; താത്കാലിക വെടിനിർത്തൽ സാധ്യത, ഹോർമുസ് തുറന്നേക്കും?