യുക്രൈനില്‍ റഷ്യന്‍ രഹസ്യ ജയിലുകള്‍, ഇവിടെ തടവുകാര്‍ക്ക് കൊടിയ പീഡനം; പീഡനമുറികള്‍ പുറത്തു കൊണ്ടുവന്ന് റിപ്പോര്‍ട്ട്

Published : Jul 07, 2026, 04:09 PM IST
prisons

Synopsis

 യുക്രൈനിലെ സാധാരണക്കാരെയും യുദ്ധത്തടവുകാരെയും റഷ്യന്‍ സൈന്യം ക്രൂരമായി പീഡിപ്പിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. 

കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ രഹസ്യ തടവറകള്‍. ഇവിടെ റഷ്യയുടെ മുന്‍കൈയില്‍ ക്രൂരമായ പീഡനങ്ങളാണ് അരങ്ങേറുന്നത്. ബിബിസിയാണ് ഇക്കാര്യം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റഷ്യന്‍ അനുകൂല സേന തടവിലാക്കിയ ലിയുഡ്മില ഹുസൈനോവ (64) ഉള്‍പ്പെടെയുള്ള തടവുകാരുടെ വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയാണ് ബിബിസി റിപ്പോര്‍ട്ട്.

ക്രൂരമായ പീഡനങ്ങള്‍ക്ക് പേരുകേട്ട ഇസൊല്യാറ്റ്‌സിയ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ചാരവൃത്തി ആരോപിച്ച് ലിയുഡ്മിലയെ പാര്‍പ്പിച്ചിരുന്നത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട തടവുകാലത്ത് താന്‍ നേരിട്ട ശാരീരിക-ലൈംഗിക അതിക്രമങ്ങള്‍ ഇവര്‍ തുറന്നുപറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച യുക്രൈനിലെ മുന്‍ ട്രാഫിക് പോലീസുകാരന്‍ യൂറി ടെമെര്‍ബെക്, റുസ്ലാന്‍ യെരിയോമിചേവ് എന്നീ ഉദ്യോഗസ്ഥരെ ഇവര്‍ തിരിച്ചറിഞ്ഞു. പീഡനത്തിന് നേതൃത്വം നല്‍കിയവര്‍ ഇപ്പോള്‍ റഷ്യയിലും അധിനിവേശ ഉക്രൈനിലും കുടുംബത്തോടൊപ്പം സാധാരണ ജീവിതം നയിക്കുകയാണെന്ന് ബിബിസി അന്വേഷണത്തില്‍ കണ്ടെത്തി. ഖേര്‍സണിലെ പീഡന കേന്ദ്രത്തിന് നേതൃത്വം നല്‍കിയ ആന്ദ്രേ സ്പിവാക് എന്ന റഷ്യന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

അധിനിവേശ പ്രദേശങ്ങളില്‍ യുക്രൈനിലെ സാധാരണക്കാരെയും യുദ്ധത്തടവുകാരെയും റഷ്യന്‍ സൈന്യം ക്രൂരമായി പീഡിപ്പിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. 2023-നും 2025-നും ഇടയില്‍ യുക്രൈനിലെ അധിനിവേശ മേഖലകളില്‍ ഇത്തരം 93 കേന്ദ്രങ്ങളും റഷ്യയില്‍ 102 കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നതായി ബിബിസി കണ്ടെത്തി. 2022-ല്‍ തടവുകാരുടെ കൈമാറ്റത്തിലൂടെ മോചിതയായ ലിയുഡ്മില ഇപ്പോള്‍ സമാനമായ അതിക്രമങ്ങള്‍ നേരിട്ട യുക്രൈന്‍ സ്ത്രീകള്‍ക്കായി സംഘടന നടത്തിവരികയാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അവര്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൂറിസം മേഖലയിൽ വമ്പൻ പരിഷ്കാരങ്ങൾ; വിസയും വിമാന ടിക്കറ്റും ഹോട്ടലും ഒറ്റ പാക്കേജിൽ, സൗദിയിലേക്ക് ഇനി യാത്ര കൂടുതൽ എളുപ്പം
എല്ലാം തകര്‍ത്ത ചുഴലിക്കാറ്റിനു പിന്നാലെ മറ്റൊരു ഭീകരന്‍ കൂടി; ചൈനയില്‍ ആഞ്ഞടിച്ച് മായ്സാക് ചുഴലിക്കാറ്റ്, അണക്കെട്ട് തകര്‍ന്നു