'ഇത് ഭീകരാക്രമണം, കടുത്ത പ്രകോപനം ഒരിക്കലും ക്ഷമിക്കില്ല', ബറക ആണവനിലയത്തിന് സമീപത്തെ ഭീകരാക്രമണത്തിൽ അപലപിച്ച് യുഎഇ

Published : May 18, 2026, 03:40 AM IST
barakah nuclear plant

Synopsis

യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണത്തെ രാജ്യം കടുത്ത പ്രകോപനമായി കാണുന്നു. ഈ ഭീകരാക്രമണത്തെ കുവൈത്തും ഖത്തറും അപലപിച്ചപ്പോൾ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തർ ഇറാനുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു.

അബുദാബി: യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം. യാതൊരു പ്രകോപനവുമില്ലാതെ രാജ്യം നേരിട്ട ഈ ഭീകരാക്രമണം യുഎഇയുടെ സുരക്ഷയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്. ഇത്തരത്തിലുള്ള അക്രമണങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ യുഎഇ വ്യക്തമാക്കി. അതിനിടെ, മേഖലയിലെ സമാധാനം ലക്ഷ്യമിട്ട് ഖത്തർ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കി.

മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഖത്തർ പ്രധാനമന്ത്രി ഇറാനുമായി നേരിട്ട് സംസാരിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ മുൻനിർത്തി ഇരുരാജ്യങ്ങളും പ്രവർത്തിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ പാകിസ്ഥാനുമായും ഖത്തർ ഔദ്യോഗികമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.

യുഎഇക്ക് നേരെ ഉണ്ടായ ഈ ഭീകരാക്രമണത്തെ ഗൾഫ് മേഖലയിലെ മറ്റ് പ്രമുഖ രാജ്യങ്ങളായ കുവൈത്തും ഖത്തറും കടുത്ത ഭാഷയിൽ അപലപിച്ചു. യുഎഇയുടെ സുരക്ഷയ്ക്കും സമാധാനത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇരുരാജ്യങ്ങളും പ്രകോപനപരമായ ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ബറക ആണവനിലയത്തിന് സമീപമുണ്ടായ അക്രമണം അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

9 മാസത്തിനിടെ ദുരുപയോഗം ചെയ്തത് 61 സ്ത്രീകളെ, ഓസ്ട്രേലിയയിൽ ഇന്ത്യൻ മസാജ് തെറാപ്പിസ്റ്റിന് 13 വർഷം തടവ്
യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണം; റേഡിയേഷൻ ഭീഷണിയില്ലെന്ന് വ്യക്തമാക്കി അധികൃതർ