ഇന്ത്യയ്ക്കെതിരെ വീണ്ടും ഡോണള്‍ഡ് ട്രംപ്; 'ഇന്ത്യ ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യം, അമേരിക്കൻ ഉത്പന്നങ്ങള്‍ വിൽക്കാനാകുന്നില്ല'

Published : Sep 03, 2025, 06:56 AM ISTUpdated : Sep 03, 2025, 07:07 AM IST
America President Donald Trump

Synopsis

ഇന്ത്യയ്ക്കെതിരെ വീണ്ടും അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണെന്നും അമേരിക്കൻ ഉത്പന്നങ്ങള്‍ ഇന്ത്യയിൽ വിൽക്കാൻ കഴിയുന്നില്ലെന്നും ട്രംപ് ആരോപിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്തിയതിൽ വീണ്ടും ന്യായീകരണവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമാണെന്ന് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. തീരുവ കൂടുതലായതിനാൽ അമേരിക്കൻ ഉത്പന്നങ്ങള്‍ ഇന്ത്യയിൽ വിൽക്കാനാകാത്ത സ്ഥിതിയാണുള്ളതെന്നും ട്രംപ് പറഞ്ഞു. ഇത് പരിഹരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. ഹാർലെ ഡേവിഡ്സൺ ബൈക്കുകൾക്ക് താൻ തീരുവ കുറപ്പിച്ചെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യ അമിത നികുതി ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ അമേരിക്കൻ മാര്‍ക്കറ്റിലേക്ക് അത്തരത്തിലുള്ള തടസങ്ങളൊന്നുമില്ലാതെയാണ് വിൽക്കാൻ അനുവദിച്ചിരുന്നതെന്നും ട്രംപ് പറഞ്ഞു.അമേരിക്കൻ വിപണി ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കായി തുറന്നു നൽകുകയായിരുന്നു. ഇന്ത്യ ഉണ്ടാക്കുന്ന എല്ലാ ഉത്പന്നങ്ങളും വൻതോതിൽ അമേരിക്കയിലേക്ക് കൊണ്ടുവന്നിരുന്നു. അതിനാൽ തന്നെ അത് ഇവിടെ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അത് ഒരുതരത്തിൽ നല്ലതല്ല. എന്നാൽ, 100ശതമാനം നികുതി ഏര്‍പ്പെടുത്തിയതിനാൽ ഇന്ത്യയില്‍ അമേരിക്കൻ ഉത്പന്നങ്ങള്‍ വിൽക്കാനും കഴിയുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിന് 200ശതമാനം നികുതിയാണ് ഇന്ത്യയിൽ ചുമത്തിയിരുന്നത്. ഇതിനാൽ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിൽ വിൽക്കാൻ കഴിയുമായിരുന്നില്ല. ഇതേതുടര്‍ന്ന് ഹാര്‍ലി ഡേവിഡ്സണ്‍ കമ്പനി ഇന്ത്യയിൽ പോയി അവിടെ പ്ലാന്‍റ് നിര്‍മിച്ച് അവിടെ വിൽപ്പന നടത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ അമിത നികുതിയിൽ നിന്ന് ഒഴിവായതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയമായ രീതിയിലായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്