മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം

Published : Jan 22, 2026, 12:18 AM IST
pm modi trump

Synopsis

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ, ഇന്ത്യയുമായി നല്ലൊരു വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിയ അദ്ദേഹം, 'അമേരിക്ക ഫസ്റ്റ്' നയം ആവർത്തിക്കുകയും ചെയ്തു

ദാവോസ്: ഇന്ത്യയുമായി നല്ല വ്യാപാര കരാർ വൈകാതെ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നരേന്ദ്ര മോദി മികച്ച നേതാവും അടുത്ത സുഹൃത്തുമാണ്. മോദിയോട് ഏറെ ബഹുമാനമുണ്ട്. ഇന്ത്യ - പാക് യുദ്ധം നിർത്തിയത് താനെന്ന് ദാവോസിലും ട്രംപ് ആവർത്തിച്ചു. അതേസമയം, ആഗോള നേതാക്കളുടെയും ബിസിനസ് പ്രമുഖരുടെയും സാന്നിധ്യത്തിൽ സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും 'അമേരിക്ക ഫസ്റ്റ്' നയം ആവർത്തിച്ചു.

ഗ്രീൻലാൻഡിനെ പിടിച്ചെടുക്കുമെന്ന ഭീഷണി

ഗ്രീൻലാൻഡിനെ പിടിച്ചെടുക്കുമെന്ന ഭീഷണിയും യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയുള്ള വിമർശനവുമാണ് ഇത്തവണ അദ്ദേഹത്തിന്‍റെ പ്രസംഗത്തെ ശ്രദ്ധേയമാക്കിയത്. ഗ്രീൻലാൻഡ് യഥാർത്ഥത്തിൽ വടക്കേ അമേരിക്കയുടെ ഭാഗമാണെന്നും അതിനാൽ അത് 'അമേരിക്കൻ മണ്ണാണെന്നും' ട്രംപ് പ്രഖ്യാപിച്ചു. ഗ്രീൻലാൻഡ് വാങ്ങാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

"നിങ്ങൾക്ക് ഇത് സമ്മതിക്കാം, അങ്ങനെയെങ്കിൽ ഞങ്ങൾ അതിനെ അഭിനന്ദിക്കും. അല്ലെങ്കിൽ നിങ്ങൾക്ക് 'ഇല്ല' എന്ന് പറയാം, അത് ഞങ്ങൾ ഓർത്തുവയ്ക്കും," എന്നായിരുന്നു യൂറോപ്യൻ രാജ്യങ്ങൾക്കും ഡെന്മാർക്കിനും ട്രംപ് നൽകിയ മുന്നറിയിപ്പ്. യൂറോപ്പ് ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നതെന്ന് ട്രംപ് തുറന്നടിച്ചു. പല യൂറോപ്യൻ രാജ്യങ്ങളും ഇന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മാറിയെന്നും അത് നെഗറ്റീവായ മാറ്റമാണെന്നും അദ്ദേഹം പരിഹസിച്ചു. ബിസിനസ് നേതാക്കൾക്കിടയിൽ തന്‍റെ 'സുഹൃത്തുക്കളും കുറച്ച് ശത്രുക്കളും' ഉണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

ഗ്രീൻലാൻഡിനെ 'മനോഹരമായ ഒരു വലിയ ഐസ് കഷ്ണം' എന്ന് വിശേഷിപ്പിച്ച ട്രംപ്, തന്ത്രപരമായ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് വാദിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഗ്രീൻലാൻഡ് ഡെന്മാർക്കിന് തിരിച്ചുനൽകിയ അമേരിക്കയുടെ തീരുമാനം 'വിഡ്ഢിത്തം' ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ സഹായം ഉള്ളതുകൊണ്ട് മാത്രമാണ് കാനഡ നിലനിൽക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ ഉദ്ദേശിച്ച് ട്രംപ് പറഞ്ഞു. അമേരിക്കയോട് നന്ദിയുള്ളവരായിരിക്കാൻ അദ്ദേഹം കാനഡയോട് ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ഗാസയുടെ ഭാവി എന്താകും? ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിലെ എതിർപ്പിനിടയിലും ട്രംപിന്‍റെ 'ബോർഡ് ഓഫ് പീസി'ലേക്ക് ഇസ്രയേലും