പരമോന്നത നേതാവ് മുജ്തബ ഖമേനിയല്ല, ചർച്ച നടത്തുന്നത് ഇറാനിലെ രഹസ്യ നേതാവുമായിട്ടാണെന്ന് ട്രംപ്; ചർച്ചകളിൽ വലിയ ദുരൂഹത

Published : Mar 23, 2026, 08:07 PM IST
Mojtaba Khamenei  Donald Trump

Synopsis

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഭരണകൂടത്തിലെ ഒരു ഉന്നതനുമായി അമേരിക്ക ചർച്ച നടത്തുകയാണെന്ന് പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തി. എന്നാൽ ഈ ചർച്ചകൾ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയുമായിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രഹസ്യ ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണ്ണായകമാകുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്.

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനായി ഭരണകൂടത്തിലെ ഏറ്റവും ഉന്നതനായ ഒരു വ്യക്തിയുമായി അമേരിക്ക ചർച്ചകൾ നടത്തുകയാണെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ ഈ ചർച്ചകൾ ഇറാന്‍റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയുമായല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇറാനിലെ ഒരു പ്രമുഖ നേതാവ് ചർച്ചകളിൽ പങ്കാളിയാണെന്ന വിവരം ട്രംപ് പുറത്തുവിട്ടത്. ഇറാന്‍റെ നേതൃനിരയിലെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ഏതാണ്ട് പൂർണ്ണമായും തങ്ങൾ തുടച്ചുനീക്കിയെന്നും, എന്നാൽ ഇപ്പോൾ ചർച്ച നടത്തുന്ന വ്യക്തി അവിടുത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നേതാവാണെന്നും ട്രംപ് അവകാശപ്പെട്ടു.

തന്‍റെ വിശ്വസ്തരായ സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്നർ എന്നിവരാണ് ഈ നിർണ്ണായക ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ ഇറാൻ പക്ഷത്തുനിന്നും ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ ട്രംപ് തയ്യാറായില്ല. മുജ്തബ ഖമേനിയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന സിഎൻഎൻ പ്രതിനിധി കൈറ്റ്‌ലൻ കോളിൻസിന്‍റെ ചോദ്യത്തിന്, 'ഇല്ല, പരമോന്നത നേതാവുമായിട്ടല്ല ചർച്ച' എന്നായിരുന്നു ട്രംപിന്‍റെ മറുപടി. മുജ്തബ ഖമേനി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ലെന്നും ഇടയ്ക്കൊക്കെ അദ്ദേഹത്തിന്‍റേത് പേരിൽ ചില പ്രസ്താവനകൾ വരുന്നുണ്ടെന്നല്ലാതെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ ഭരണകൂടത്തിലെ അധികാരശ്രേണിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന സൂചനയാണ് ട്രംപിന്‍റെ വാക്കുകൾ നൽകുന്നത്. പരമോന്നത നേതാവിനെ മറികടന്ന് മറ്റൊരു പ്രമുഖനുമായി ചർച്ച നടത്തുന്നത് ഇറാന്‍റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കാം. അഞ്ച് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഈ 'രഹസ്യ നേതാവുമായുള്ള' ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിൽ എത്രത്തോളം വിജയിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച് നിമിഷങ്ങൾ മാത്രം, ടെഹ്റാൻ ഹൃദയഭാഗത്ത് ഇസ്രായേൽ വ്യോമാക്രമണം; ലോകം ആശങ്കയിൽ
യുദ്ധക്കപ്പലുകളുടെ കാവലില്‍ ഇന്ത്യൻ അടുക്കളയിലേക്ക് ഇന്ധനമെത്തുന്നു; ഹോര്‍മുസ് കടലിടുക്ക് കടന്ന് രണ്ട് എല്‍പിജി കപ്പലുകള്‍