
ദുബായ്: പൊതു ക്രമസമാധാന നിയമങ്ങൾ ലംഘിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ഉള്ളടക്കം പങ്കുവെച്ചതിന് രണ്ട് പേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.27-ഉം 37-ഉം വയസ്സുള്ള രണ്ട് വ്യക്തികളെയാണ് ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് പിടികൂടിയത്. രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിൽ ലൈവ് വീഡിയോകളും ദൃശ്യങ്ങളും വ്യക്തിഗത അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. പശ്ചിമേഷ്യൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇറാന് അനുകൂലമായി സംസാരിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തതാണ് കുറ്റമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജന വികാരം ഇളക്കിവിടുന്നതും നിയമവിരുദ്ധവുമായ ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി തുടരുമെന്നും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ബഹ്റൈനിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗികമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കരുതെന്നും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam