റഷ്യയെ വിറളിപിടിപ്പിച്ച് യുക്രൈൻ്റെ സൈനിക നീക്കം, മോസ്കോയിൽ വിമാനത്താവളങ്ങൾ അടച്ചു; നടപടി ഡ്രോൺ ആക്രമണത്തിന് പിന്നാലെ

Published : Jan 05, 2026, 07:59 AM IST
 Moscow Airport

Synopsis

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് വുനുക്കോവോ ഉൾപ്പെടെ മൂന്ന് പ്രധാന വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ആക്രമണങ്ങളെ ചെറുത്തതായി അധികൃതർ അവകാശപ്പെട്ടു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് മോസ്കോയിലെ വിമാനത്താവളങ്ങൾ അടച്ചു. മോസ്കോയിലെ നാല് വിമാനത്താവളങ്ങളിൽ മൂന്നെണ്ണം അടച്ചതായാണ് റിപ്പോർട്ട്. മോസ്കോയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ വുനുക്കോവോയിൽ യുക്രൈൻ ആക്രമണത്തെ തുടർന്ന് വിമാനങ്ങൾ വൈകി. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് സർവീസുകൾ നിർത്തിയതെന്ന് റഷ്യൻ വ്യോമയാന റെഗുലേറ്ററായ റോസാവിയറ്റ്സിയയുടെ വക്താവ് അറിയിച്ചു.

ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കും നാല് മണിക്കും ഇടയിലാണ് സർവീസ് നിർത്തിവച്ചത്. വ്നുക്കോവോ, ഡൊമോഡെഡോവോ, സുക്കോവ്സ്കി എന്നീ വിമാനത്താവളങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഭാഗികമായി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. നാല് വർഷമായി നടക്കുന്ന ഏറ്റുമുട്ടലിൽ റഷ്യയെ വിറപ്പിച്ച സൈനിക നീക്കമാണ് യുക്രൈൻ നടത്തിയത്.

ഇന്നലെ മാത്രം റഷ്യയിലേക്ക് 27 ഡ്രോണുകൾ യുക്രൈൻ തൊടുത്തിവിട്ടുവെന്നാണ് വിവരം. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഈ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തെന്ന് മോസ്കോ മേയർ സെർജി സോബിയാൻ പറയുന്നു. പിന്നാലെ യുക്രൈൻ വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ അമേരിക്ക വിലക്കേർപ്പെടുത്തി. യുക്രൈൻ അതിർത്തിയിലെ റഷ്യൻ ഗ്രാമമായ ബെൽഗെറോഡിൽ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി വിവരമുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കപ്പലിലുള്ളത് 22 ഇന്ത്യൻ നാവികരെന്ന് വിവരം, എംവി അരുണ ഹുല്യ ചരക്ക് കപ്പൽ നൈജീരിയയിൽ കസ്റ്റഡിയിൽ; കൊക്കൈൻ കണ്ടെത്തി
'വെനസ്വേല ഭരിക്കാൻ അമേരിക്കയ്ക്ക് പദ്ധതിയില്ല, ട്രംപ് ഉദ്ദേശിച്ചത് മറ്റൊന്ന്': യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ വിശദീകരണം