
ദുബായ്: ഗൾഫ് മേഖലയിൽ വർദ്ധിച്ചുവരുന്ന ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുക്രൈനിൽ നിന്നുള്ള സൈനിക വിദഗ്ധർ എത്തുന്നു. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയാണ് ഈ നിർണ്ണായക വിവരം ഔദ്യോഗികമായി അറിയിച്ചത്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇറാനിയൻ നിർമ്മിത ഡ്രോണുകളെ വിജയകരമായി നേരിട്ട് പരിചയസമ്പത്തുള്ള സൈനിക ഉദ്യോഗസ്ഥരെയാണ് ഗൾഫ് രാജ്യങ്ങളിലേക്ക് നിയോഗിക്കുന്നത്.
മേഖലയിലെ തന്ത്രപ്രധാനമായ എണ്ണക്കമ്പനികൾക്കും കപ്പൽ പാതകൾക്കും നേരെ ഇറാൻ നിരന്തരം ഡ്രോൺ ആക്രമണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് യുക്രൈന്റെ സഹായം തേടിയിരിക്കുന്നത്. യുക്രൈനിലെ യുദ്ധഭൂമിയിൽ ഇറാനിയൻ ഡ്രോണുകളെ എങ്ങനെ വെടിവെച്ചിടാം എന്നതിലും അവയുടെ സാങ്കേതിക വിദ്യ തകർക്കുന്നതിലും യുക്രൈൻ സൈന്യം വലിയ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഈ അനുഭവപരിചയം ഗൾഫ് രാജ്യങ്ങളിലെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് സെലെൻസ്‌കി വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിലെ സൈനികർക്ക് ഡ്രോൺ പ്രതിരോധത്തിൽ പ്രത്യേക പരിശീലനം നൽകുന്നതിനായിരിക്കും യുക്രൈൻ സംഘം മുൻഗണന നൽകുന്നത്. ആധുനിക ആന്റി-ഡ്രോൺ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും റഡാർ സിഗ്നലുകൾ തിരിച്ചറിയുന്നതിനും ഇവർ നേതൃത്വം നൽകും. ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ യുദ്ധം മുറുകുന്ന സാഹചര്യത്തിലാണ് യുക്രൈൻ സൈന്യത്തിന്റെ ഇടപെടൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam