രണ്ട് ലക്ഷ്യങ്ങള്‍, നാല് സാധ്യതകള്‍; കരയുദ്ധവും പരിഗണനയില്‍; ഇറാനെതിരെ അന്തിമയുദ്ധത്തിന് യുഎസ്

Published : Mar 27, 2026, 03:04 PM IST
US Army

Synopsis

ഭാവി ചര്‍ച്ചകളില്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം കൂട്ടുക, യുദ്ധം ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ ട്രംപിന് അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക അന്തിമയുദ്ധത്തിന് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇറാന്‍ യുദ്ധം എങ്ങുമെത്താതെ തുടരുന്നതിനിടെ, അമേരിക്ക അന്തിമയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിലിടുക്കിലെ കപ്പല്‍ ഗതാഗത സ്തംഭനം അനിശ്ചിതമായി തുടരുകയും സമാധാന ചര്‍ച്ച ഫലം കാണാതിരിക്കുകയും ചെയ്താല്‍, അന്തിമയുദ്ധമല്ലാതെ മാര്‍ഗമില്ലെന്നാണ് യുഎസ് നിലപാട്. ഇതിനായി ട്രംപ് ഭരണകൂടം നാല് സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. കരയുദ്ധം, വന്‍തോതിലുള്ള വ്യോമാക്രമണം എന്നിവയാണ് അമേരിക്ക പരിഗണിക്കുന്നത്. ഇവ ഒന്നിച്ചോ വെവ്വേറെയോ നടത്താാണ് ആലോചന. ഭാവി ചര്‍ച്ചകളില്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം കൂട്ടുക, യുദ്ധം ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ ട്രംപിന് അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക അന്തിമയുദ്ധത്തിന് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്തിമയുദ്ധത്തിനായി നാല് പ്രധാന മാര്‍ഗങ്ങളാണ് അമേരിക്ക പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒന്ന്, ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കല്‍: ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുകയോ ഉപരോധിക്കുകയോ ചെയ്യുക. ഇതുവഴി ഇറാന്റെ സാമ്പത്തിക സ്രോതസ്സ് അടക്കാനാവും എന്നാണ് യുഎസ് കണക്കുകൂട്ടല്‍.

രണ്ട്, ലാറക് ദ്വീപ് പിടിച്ചെടക്കുക: ഹോര്‍മുസ് കടലിടുക്കിലാണ് ലാറക് ദ്വീപ്. ഇവിടെയാണ് ഇറാന്റെ റഡാറുകളും സൈനിക താവളങ്ങളും. കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ നിരീക്ഷിക്കാനും സിവിലിയന്‍ കപ്പലുകളെ ആക്രമിക്കാന്‍ ചെറിയ ബോട്ടുകള്‍ വിന്യസിക്കാനും ഈ ദ്വീാണ്് ഇറാന്‍ ഉപയോഗിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് നിയന്ത്രണത്തിലാക്കാന്‍ ഈ ആക്രമണം വഴി സാധിക്കുമെന്നാണ് അമേരിക്കന്‍ കണക്കുകൂട്ടല്‍്.

മൂന്ന്, അബു മൂസ ദ്വീപ് കീഴടക്കുക: ഈ ദ്വീപ് ഉപയോഗിച്ചാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പുറത്തേക്ക് പോകുന്ന കപ്പലുകള്‍ ഇറാന്‍ നിയന്ത്രിക്കുന്നത്. അബു മൂസയും അടുത്തുള്ള ഗ്രേറ്റര്‍, ലെസ്സര്‍ ടുബ് ദ്വീപുകള്‍ ഇറാന്റെ കൈവശമാണെങ്കിലു യു എ ഇ ഈ ദ്വീപുകള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

നാല്, എണ്ണക്കപ്പലുകള്‍ പിടിച്ചെടുക്കു: യുദ്ധം നടക്കുമ്പോഴും ഇറാന്‍ കപ്പലുകള്‍ എണ്ണയുമായി ഹോര്‍മുസ് കടലിടുക്ക് കടന്ന് പോവുന്നുണ്ട്. ഈ കപ്പലുകള്‍ തടയുകയോ അവയുടെ നിയന്ത്രണം ഏറ്റെടുക്കുകയോ ചെയ്താല്‍ ഇറാനെ സാമ്പത്തികമായി പൂട്ടാം എന്നാണ് യുഎസ് കണക്കുകൂട്ടല്‍.

ഇതോടൊപ്പം മറ്റൊരു പദ്ധതി കൂടി അമേരിക്കന്‍ ചര്‍ച്ചകളിലുണ്ട്-ഇറാന്റെ പക്കലുള്ള 450 കിലോ സമ്പുഷ്ട യുറേനിയം പിടിച്ചെടുക്കുക. യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ട ആണവ നിലയങ്ങള്‍ക്ക് താഴെയാണ് ഈ യുറേനിയം എന്നാണ് കരുതുന്നത്. ഇവിടെ വ്യോമാക്രമണം ശക്തമാക്കുക, കരസൈന്യത്തെ ഇറക്കുക എന്നീ മാര്‍ഗങ്ങളാണ് നിലവില്‍ പരിഗണിക്കുന്നതെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എങ്കിലും, സാധ്യതകളില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഈ മാര്‍ഗങ്ങളില്‍ ഏത് എങ്ങനെ വേണമെന്ന അന്തിമ തീരുമാനം പ്രസിഡന്റാണ് എടുക്കേണ്ടത്. ട്രംപ് ഇക്കാര്യങ്ങളില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അയത്തൊള്ള അലി ഖമനെയിയുടെ ഫത്വ തിരുത്തണമെന്ന് ആവശ്യം; ഇറാനിൽ തീവ്രനിലപാടുകാർ ആണവായുധം വേണമെന്ന നിലപാടിലേക്ക് മാറുന്നു?
കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍; 'അമേരിക്കയെ നരകം കാണിക്കും'