ട്രംപിന്റെ ഗാസ പ്ലാൻ: സമിതിയിലേക്ക് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ക്ഷണമെന്ന് റിപ്പോര്‍ട്ട്, പാക്കിസ്ഥാൻ വേണ്ടെന്ന് ഇസ്രായേൽ

Published : Jan 18, 2026, 09:57 PM IST
trump modi india us

Synopsis

ഗാസയിലെ യുദ്ധാനന്തര പുനർനിർമ്മാണത്തിനും ഭരണനിർവ്വഹണത്തിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസി'ലേക്ക് ഇന്ത്യയ്ക്ക് ക്ഷണം. 

വാഷിംഗ്ടൺ: ഗാസയിലെ യുദ്ധാനന്തര പുനർനിർമ്മാണത്തിനും ഭരണനിർവ്വഹണത്തിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഉന്നതതല സമിതിയായ ബോർഡ് ഓഫ് പീസിലേക്ക് ഇന്ത്യയ്ക്ക് ക്ഷണമെന്ന് റിപ്പോര്‍ട്ട്. ജനുവരി 15-ന് ട്രംപ് പ്രഖ്യാപിച്ച 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇസ്രായേലുമായും പലസ്തീനുമായും ഒരേപോലെ മികച്ച ബന്ധം പുലർത്തുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യയെ ഈ സുപ്രധാന ദൗത്യത്തിലേക്ക് വൈറ്റ് ഹൗസ് ക്ഷണിച്ചിരിക്കുന്നത്.

ഗാസയിലെ സങ്കീർണ്ണമായ സാഹചര്യം കൈകാര്യം ചെയ്യാൻ മൂന്ന് തലങ്ങളുള്ള സംവിധാനമാണ് ട്രംപ് വിഭാവനം ചെയ്തിരിക്കുന്നത്.. ട്രംപ് നേരിട്ട് അധ്യക്ഷനായ പ്രധാന സമിതിയാണ് ഒന്ന്. ഈ സമിതി ഗാസയുടെ പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിക്കും. യുദ്ധം തകർത്ത പ്രദേശത്തെ ഭരണം നിയന്ത്രിക്കാൻ പലസ്തീൻ സാങ്കേതിക വിദഗ്ധർ അടങ്ങിയ കമ്മിറ്റിയാണ് രണ്ടാമത്. സാങ്കേതിക സമിതി. സമിതിക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുന്ന അന്താരാഷ്ട്ര പ്രതിനിധികളുടെ സംഘമായി എക്സിക്യൂട്ടീവ് ബോർഡും പ്രവര്‍ത്തിക്കണം.

ഗാസയിലെ സമാധാന ചർച്ചകളിൽ ഇന്ത്യയുടെ സാന്നിധ്യം ഇസ്രായേലിനും പലസ്തീനും ഒരുപോലെ സ്വീകാര്യമാണ്. പലസ്തീന് സ്ഥിരമായി മാനുഷിക സഹായം നൽകുന്നതിനൊപ്പം ഇസ്രായേലുമായി തന്ത്രപരമായ പങ്കാളിത്തവും ഇന്ത്യയ്ക്കുണ്ട്. അതേസമയം, പാകിസ്താനും സമിതിയിലേക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഗാസയുടെ ഭാവി കാര്യങ്ങളിൽ പാകിസ്താന്റെ ഇടപെടൽ ഇസ്രായേൽ അംഗീകരിക്കില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റൂവൻ അസർ വ്യക്തമാക്കി.

ട്രംപിന്റെ ഈ നീക്കത്തോട് പല രാജ്യങ്ങളും കരുതലോടെയാണ് പ്രതികരിക്കുന്നത്. ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ഹംഗറി മാത്രമാണ് നിലവിൽ ഈ സമിതിയിലേക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സമിതി ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തിയേക്കുമെന്ന് ചില യൂറോപ്യൻ നയതന്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്. സമിതിയിൽ തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തിയതിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. വൈറ്റ് ഹൗസ് വരും ആഴ്ചകളിൽ സമിതിയിലെ കൂടുതൽ അംഗങ്ങളെയും അവരുടെ ഉത്തരവാദിത്തങ്ങളെയും കുറിച്ച് വിശദമായ വിവരം പുറത്തുവിടുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കത്തുന്ന കാറിനടുത്ത് നിന്ന് നിലവിളിച്ച അമ്മയ്ക്കടുത്ത് ദൈവദൂതരെ പോലെ അവരെത്തി; ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചു
'ട്രംപ് ഞങ്ങളെ ചതിച്ചു, ചാവേറുകളാക്കി', കണ്ണീരുമായി തെരുവുകളിൽ ഇറാനിലെ പ്രക്ഷോഭകർ, യുഎസ് പിന്മാറ്റം തിരിച്ചടിയായി