
വാഷിങ്ടൺ : 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ഫുട്ബോൾ ടീമിലെ കളിക്കാർക്ക് യുഎസ് വിസ ലഭിച്ചെങ്കിലും, ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെയുള്ള സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യാത്രാനുമതി നിഷേധിക്കപ്പെട്ടതായി ഇറാൻ. രാജ്യത്തിന്റെ ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെ 15 ഭരണനിർവഹണ ഉദ്യോഗസ്ഥർക്കാണ് വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. യുഎസിന്റേത് കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണെന്ന് ഇറാൻ കുറ്റപ്പെടുത്തി.
എന്നാൽ ഭീകരവാദ ബന്ധമുള്ളവരെ സ്പോർട്സിന്റെ മറവിൽ രാജ്യത്തേക്ക് കടത്താൻ അനുവദിക്കില്ലെന്നാണ് യുഎസ് നിലപാട്. ജൂൺ 15 ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ മത്സരം. അക്രമസാധ്യതകൾ ഒഴിവാക്കാൻ ശക്തമായ രീതിയിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ യുഎസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയതിൽ ഫിഫ ഇടപടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam