വേനൽക്കാല കൊവിഡ് ബാധയിൽ വലഞ്ഞ് അമേരിക്ക; പുതിയ വകഭേദങ്ങൾ; നിരവധി പേർ ചികിത്സ തേടി

Published : Aug 08, 2025, 05:52 PM ISTUpdated : Aug 08, 2025, 05:53 PM IST
Covid-19 in india

Synopsis

അമേരിക്കയിൽ കൊവിഡിൻ്റെ നിംബസ്, സ്ട്രാറ്റസ് വകഭേദങ്ങൾ വ്യാപിക്കുന്നു

വാഷിങ്ടൺ: അമേരിക്കയിൽ കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്. സെൻ്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ റിപ്പോർട്ട് ഉദ്ധരിച്ച് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. രോഗബാധയേറ്റ് ആശുപത്രിയിൽ എത്തുന്നവരിൽ എല്ലാ പ്രായക്കാരുമുണ്ട്. അമേരിക്കയിലിപ്പോൾ വേനൽക്കാലമാണ്. ഇതിനിടയിലാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറവാണെങ്കിലും ആക്ടീവ് കേസുകൾ കൂടുന്നതായി സെൻ്റേർസ് ഫോർ ഡിസീസ് കൺട്രോൾ പറയുന്നു.

അമേരിക്കയിലെ 40 സ്റ്റേറ്റുകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒൻപത് സംസ്ഥാനങ്ങളിൽ രോഗവ്യാപനം നിയന്ത്രിക്കാനായിട്ടുണ്ട്. തൊണ്ടവേദന, പനി അടക്കം രോഗലക്ഷണങ്ങളുമായാണ് പലരും ആശുപത്രിയിൽ ചികിത്സ തേടുന്നത്. അതിവേഗം പടരുന്ന പുതിയ കൊവിഡ് വകഭേദമാണ് രോഗം പരത്തുന്നതെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്. രോഗബാധയേറ്റ് ആശുപത്രിയിലെത്തുന്നവരിൽ നാല് വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണം കൂടുതലാണ്. വാക്സീനെടുക്കാത്തതാണ് ഇതിന് കാരണമെന്നും സിഡിസി സമർത്ഥിക്കുന്നു.

കൊവിഡ് 19 ൻ്റെ ഏറ്റവും പുതിയ വകഭേദമായ നിംബസാണ് രോഗം പരത്തുന്നതെന്നാണ് സിഡിസിയുടെ കണ്ടെത്തൽ. ശക്തമായ തൊണ്ടവേദനയാണ് ഇതിൻ്റെ പ്രധാന ലക്ഷണം. ജൂൺ 21 വരെ രോഗം ബാധിച്ച് ചികിത്സ തേടിയ 43 ശതമാനം പേരും ഈ രോഗലക്ഷണം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുരമെ സ്ട്രാറ്റസ് എന്ന മറ്റൊരു വകഭേദവും രോഗികളിൽ കണ്ടെത്തിയിട്ടുണ്ട്. നിംബസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരിൽ കണ്ടെത്തിയ കൊവിഡ് വകഭേദവും ഇതാണ്. ഇവ രണ്ടും മറ്റ് വകഭേദങ്ങളേക്കാൾ ശക്തമായി വ്യാപിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ ജീവിച്ചു പോകുന്നതെന്ന് ട്രംപ്, തിരിച്ചടിച്ച് മാർക്ക് കാർണി; 'ഞങ്ങൾ മുന്നേറുന്നത് കാനഡക്കാരായതു കൊണ്ട്'
ചേരാതെ ഇന്ത്യ, മുഖം തിരിച്ച് ചൈനയും റഷ്യയും, അം​ഗത്വമെടുത്തത് 19 രാജ്യങ്ങൾ; ബോർഡ് ഓഫ് പീസ് നിലവിൽ വന്നെന്ന് വൈറ്റ് ഹൗസിന്റെ അറിയിപ്പ്