മലയാളിയായ മുൻ ഇന്ത്യൻ നയതന്ത്രജ്ഞന്‍റെ മുന്നറിയിപ്പ്; 'നടക്കുന്നത് മരണത്തിന്‍റെയും നാശത്തിന്‍റെയും താണ്ഡവം, അവസാനിക്കുന്നതിന്‍റെ സൂചനകളില്ല'

Bibin Babu   | ANI
Published : Mar 29, 2026, 12:52 PM IST
us iran war update 3500 troops middle east centcom uss tripoli iran warning welcome to hell tensions 2026

Synopsis

മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ കെ പി ഫാബിയന്റെ അഭിപ്രായത്തിൽ, പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇസ്രായേലുമാണ് മുൻകൈയെടുക്കേണ്ടത്. ഇറാൻ ആക്രമിക്കപ്പെടുകയായിരുന്നുവെന്നും അവർ പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഈ വൻശക്തികൾ പിന്മാറാതെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന അതിരൂക്ഷമായ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മനസ്സ് വയ്ക്കണമെന്ന് മുൻ ഇന്ത്യൻ നയതന്ത്രജ്ഞനും മലയാളിയുമായ കെ പി ഫാബിയൻ. ഇറ്റലിയിലും ഖത്തറിലുമടക്കം ഇന്ത്യയുടെ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് തന്റെ നിരീക്ഷണം പങ്കുവെച്ചത്. പശ്ചിമേഷ്യയിൽ നടക്കുന്നത് മരണത്തിന്‍റെയും നാശത്തിന്‍റെയും താണ്ഡവമാണെന്നും ഇത് എപ്പോൾ അവസാനിക്കുമെന്ന് ഒരു സൂചനയുമില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

യുദ്ധത്തിലെ പ്രധാന കക്ഷികൾ അമേരിക്കയും ഇസ്രായേലുമാണെന്ന വസ്തുത നാം തിരിച്ചറിയണം. ഇറാൻ ആക്രമിക്കപ്പെടുകയായിരുന്നു, അവർ അതിനോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ ഒരു വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കുമ്പോൾ വെടി നിർത്തേണ്ടത് യഥാർത്ഥത്തിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിംഗ്ടൺ ഈ വിഷയത്തിൽ പരസ്പര വിരുദ്ധമായ സൂചനകളാണ് നൽകുന്നത്. ലക്ഷ്യങ്ങൾ കൈവരിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ആഭ്യന്തരമായി ഇന്ധനവില വർദ്ധിക്കുന്നത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണെന്നും ഫാബിയൻ കൂട്ടിച്ചേർത്തു.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെങ്കിൽ അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഭാഗത്തുനിന്നുള്ള സൈനിക നീക്കങ്ങൾ പൂർണ്ണമായും നിലയ്ക്കേണ്ടതുണ്ട്. ഇറാൻ ഉയർത്തുന്ന ഭീഷണിയേക്കാൾ ഉപരിയായി, യുദ്ധം അവസാനിപ്പിക്കാനുള്ള താക്കോൽ ഇസ്രായേലിന്‍റെയും അമേരിക്കയുടെയും കൈകളിലാണെന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും കളത്തിലിറങ്ങിയ വൻശക്തികൾ പിന്മാറാതെ പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്ക് അറുതിയുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബഹ്‌റൈനിൽ അൽബ പ്ലാന്‍റിന് നേരെ ഇറാൻ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്, അതീവ ജാഗ്രത
രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി ഹോർമുസ് കടക്കാൻ അനുമതി; കടലിടുക്കിൽ ഇനി 18 ഇന്ത്യൻ കപ്പലുകൾ