'വെൽക്കം ടൂ ഹെൽ' എന്ന് എഴുതിയ തോക്കുകൾ, ജുമാ നമസ്‌കാരത്തിനിടെ പള്ളിയിൽ സ്ഫോടനം; ജക്കാർത്തയിൽ 54ഓളം പേർക്ക് പരിക്ക്

Published : Nov 07, 2025, 04:35 PM IST
Blast injures 54 near school in Indonesian capital

Synopsis

ഇന്തോനേഷ്യയിലെ നോർത്ത് ജക്കാർത്തയിലെ ഒരു സ്കൂൾ വളപ്പിലെ പള്ളിയിൽ ജുമാ നമസ്കാരത്തിനിടെയുണ്ടായ ശക്തമായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്ന് 'നരകത്തിലേക്ക് സ്വാഗതം' എന്നെഴുതിയ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. 

ജക്കാർത്ത: ഇന്തോനേഷ്യയിലെ നോർത്ത് ജക്കാർത്തയിലെ ഒരു സ്‌കൂൾ കോംപ്ലക്‌സിനുള്ളിലെ പള്ളിയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ സ്‌കൂൾ വിദ്യാർത്ഥികളും അധ്യാപകരും വിശ്വാസികളും ഉൾപ്പെടെ കുറഞ്ഞത് 54 ഓളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കെലാപ ഗാഡിംഗ് പ്രദേശത്തെ നാവിക സേനയുടെ വളപ്പിൽ ജുമാ നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടന ശബ്‍ദം സ്‌കൂൾ ഗ്രൗണ്ടിലൂടെ അലയടിച്ചപ്പോൾ സാക്ഷികൾ പരിഭ്രാന്തിയുടെ രംഗങ്ങളാണ് വിവരിച്ചത്. കെട്ടിടം മുഴുവൻ നിലത്തുനിന്ന് ഉയർന്നു പോകുന്നതുപോലെ തോന്നിയെന്ന് സമീപത്ത് താമസിക്കുന്ന ഒരു പ്രദേശവാസി പറഞ്ഞു. പള്ളിയിൽ നിന്ന് പുക ഉയർന്നു, അടിയന്തര അലാറങ്ങൾ മുഴങ്ങിയതോടെ ഭയചകിതരായ വിദ്യാർത്ഥികൾ സുരക്ഷിത സ്ഥലത്തേക്ക് ഓടി.

സംഭവസ്ഥലത്ത് നിന്ന് സ്‌കൂൾ ഷൂട്ടിംഗ് ശൈലിയിലുള്ള തോക്കുകൾ, മൊളോടോവ് കോക്ക്‌ടെയിലുകൾ, ബോഡി വെസ്റ്റുകൾ എന്നിവ കണ്ടെടുത്തു. ഈ വസ്തുക്കൾ സ്‌ഫോടനവുമായി ബന്ധപ്പെട്ടതാണോ അതോ പിന്നീട് സ്ഥാപിച്ചതാണോ എന്ന് അധികൃതർ അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. കണ്ടെത്തിയ തോക്കുകളിലൊന്നിൽ 'നരകത്തിലേക്ക് സ്വാഗതം' എന്ന് എഴുതിയിരുന്നു. വിശദാംശങ്ങൾ പൊലീസ് ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.

തലസ്ഥാനത്ത് ആശങ്കയും രക്ഷാപ്രവർത്തനവും

പരിക്കേറ്റ പലർക്കും പൊള്ളലും ചതവുകളും സംഭവിച്ചിട്ടുണ്ട്, മറ്റുള്ളവർക്ക് പുക ശ്വസിച്ചും പെട്ടെന്നുള്ള ഞെട്ടലിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങൾക്കും ചികിത്സ നൽകി. ചിലർക്ക് നിസാര പരിക്കുകളാണുള്ളത്, ചിലർക്ക് മിതമായ പരിക്കുളുണ്ട്. കുറച്ചുപേരെ ഇതിനകം ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ടെന്ന് ജക്കാർത്ത പോലീസ് മേധാവി ആസെപ് എഡി സുഹേരി കോംപാസ് ടിവിയോട് പറഞ്ഞു. ജക്കാർത്ത പൊലീസ് ഉടൻ തന്നെ പ്രദേശം വളയുകയും തെളിവുകൾ ശേഖരിക്കാൻ ബോംബ് നിർമാർജന യൂണിറ്റിനെ വിന്യസിക്കുകയും ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ സ്‌ഫോടനത്തിന്‍റെ ഭാഗങ്ങൾ ശേഖരിക്കുകയും പള്ളി പരിസരം സുരക്ഷിതമാക്കുകയും ചെയ്യുന്നത് കണ്ടു. പരിക്കേറ്റവരെ കണ്ടെത്താൻ ബന്ധുക്കളെ സഹായിക്കുന്നതിനായി അധികൃതർ രണ്ട് ആശുപത്രികളിൽ സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ പ്രദേശവാസികൾ പ്രദേശത്തിന് പുറത്ത് വിവരങ്ങൾക്കായി കാത്തുനിൽക്കുകയാണ്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും