
കോടതി മുറിയിൽ വിചാരണ നടക്കുന്നതിനിടെ യുവതി നൂറ് കണക്കിന് പാറ്റകളെ തുറന്നുവിട്ടു. അമേരിക്കയിലെ അൽബനി സിറ്റിയിലെ ഒരു കോടതിയിലാണ് സംഭവം നടന്നത്. കോടതി മുറിയിലെ നടപടികൾ ചിത്രീകരിക്കുന്നത് നിർത്താൻ പ്രതിയോട് ആവശ്യപ്പെട്ടതോടെ അവര്‍ പ്ലാസ്റ്റിക് കവറിൽ കൊണ്ടുവന്ന പാറ്റകളെ തുറന്നുവിടുകയായിരുന്നു. പാറ്റകളെ പൂർണ്ണമായു തുരത്താനായി കോടതി താത്കാലികമായി നിർത്തി വച്ചു. പുകയിട്ട് പാറ്റകളെ നശിപ്പിച്ചതിന് ശേഷമാകും കോടതി തുറക്കുക. പാറ്റയെ തുറന്നുവിട്ട സംഭവത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഒരു കേസിൽ പ്രതിയായ സ്ത്രീയുടെ വിചാരണ നടക്കുന്നതിനിടെ കോടതിയിൽ വച്ച് തര്‍ക്കമുണ്ടായി. ഇത് പ്രതികളിലൊരാൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കോടതി നടപടികൾ അലങ്കോലമാക്കിയതിന് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് റിലീസ് ചെയ്തു. ചെയ്തത് ആക്ടിവിസമല്ലെന്നും ക്രിമിനൽ കുറ്റമാണെന്നും കോടതി നടപടികൾ അലങ്കോലമാക്കിയതിൽ കോടതി അധികൃതർ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാക്കളെ പിടികൂടി തീക്കൊളുത്തി നാട്ടുകാര്‍, ഒരാൾ മരിച്ചു
റാഞ്ചി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെന്ന് കരുതുന്ന രണ്ട് യുവാക്കളെ മർദ്ദിക്കുകയും തീയിടുകയും ചെയ്ത് നാട്ടുകാർ. ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് രണ്ട് യുവാക്കളെ തീക്കൊളുത്തിയത്. ആക്രമിക്കപ്പെട്ട യുവാക്കളിലൊരാൾ മരിച്ചു. മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ഗുംല സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മനീഷ് ചന്ദ്ര ലാൽ പറഞ്ഞു. തൊട്ടടുത്ത ഗ്രാമത്തിലുള്ളവരാണ് പ്രതികൾ.
പെൺകുട്ടിയെ യുവാക്കൾ പീഡിപ്പിച്ചുവെന്നറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ഇവരെ പിടികൂടി. തുടര്‍ന്ന് ഇവരെ പെൺകുട്ടിയുടെ ഗ്രാമത്തിലേക്ക് കൊണ്ടുവരികയും മർദ്ദിക്കുകയും തീക്കൊളുത്തുകയുമായിരുന്നു. പ്രതികളുടെ മോട്ടോർ ബൈക്കും നാട്ടുകാർ തീയിട്ടു. പെൺകുട്ടിയുടെ ബന്ധുക്കൾ സദർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രദേശത്തെ ക്രമസമാധാനം പാലിക്കാൻ ഒരു സംഘം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് ഓഫീസർ വ്യക്തമാക്കി.