'ഇറാനെതിരെ ഇതുവരെ പ്രയോഗിക്കാത്ത ആയുധം', ആണവായുധം എന്ന് ഭയപ്പാടിൽ ലോകം; എല്ലാ ആഭ്യൂഹങ്ങളും തള്ളി വൈറ്റ് ഹൗസ്

Published : Apr 07, 2026, 08:36 PM IST
donald trump

Synopsis

ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ വൈറ്റ് ഹൗസ് തള്ളി. വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ പ്രസ്താവനയും പ്രസിഡന്‍റ് ട്രംപിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുമാണ് ഇത്തരം ചർച്ചകൾക്ക് വഴിവെച്ചത്. ഇറാനുമായുള്ള കരാറിന് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടന്നേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക ആണവായുധം പ്രയോഗിച്ചേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി വൈറ്റ് ഹൗസ്. വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ഇത്തരമൊരു സൂചന നൽകിയെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭരണകൂടം വ്യക്തമാക്കി. ഇറാൻ തങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ പ്രസിഡന്‍റ് പുറത്തെടുക്കുമെന്ന് ഹംഗറിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വാൻസ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയും ഇന്ന് രാത്രി ഒരു നാഗരികത തന്നെ ഇല്ലാതാകാൻ പോകുന്നു എന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റും ചേർത്തുവെച്ചാണ് ആണവാക്രമണ സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

ഡെമോക്രാറ്റിക് അനുകൂലികൾ വാൻസിന്റെ വാക്കുകൾ ആണവായുധ സൂചനയാണെന്ന് ആരോപിച്ചതിന് പിന്നാലെ, വൈറ്റ് ഹൗസ് കടുത്ത ഭാഷയിൽ ഇതിനോട് പ്രതികരിച്ചു. വൈസ് പ്രസിഡന്‍റിന്‍റെ വാക്കുകളിൽ അങ്ങനെയൊരു സൂചനയുമില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, പ്രചാരണത്തെ പരിഹസിക്കുകയും ചെയ്തു. എന്നാൽ, ഇറാനുമായുള്ള കരാറിന് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെ ആശങ്ക പുകയുകയാണ്.

ഇറാന്‍റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടന്നേക്കാമെന്ന ഭീതി നിലനിൽക്കുന്നുണ്ട്. അതേസമയം, വാൻസിന്‍റെയും ട്രംപിന്‍റെയും പ്രസ്താവനകളിൽ കൂടുതൽ വ്യക്തത തേടി പ്രമുഖ മാധ്യമങ്ങൾ വൈറ്റ് ഹൗസിനെ സമീപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇറാൻ സ്വീകരിക്കുന്ന നിലപാട് മേഖലയിലെ സമാധാനത്തെ സംബന്ധിച്ച് നിർണ്ണായകമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രംപിന്‍റെ 'ചൊവ്വാഴ്ച' കൊലവിളിക്ക് പുല്ലുവില കൽപ്പിച്ച് ഇറാൻ, 'അലക്സാണ്ടർക്ക് കീഴടക്കാനായിട്ടില്ല, പിന്നയല്ലേ ഒരു മനോരോഗി'; ബാബ് അൽ മന്ദബും അടക്കും
ഭയപ്പാടോടെ ലോകം, വരും മണിക്കൂറുകൾ നിർണായകം; ഇറാനിൽ കഴിയുന്ന ഇന്ത്യാക്കാരോട് അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് എംബസി