ഒരേ സമയം കൗതുകവും ഭീതിയും! ലോക ശ്രദ്ധ നേടിയ ചിത്രം; ഉക്രൈനിൽ കണ്ടെത്തിയ ഒപ്റ്റിക്കൽ ഫൈബർ കൊണ്ട് പക്ഷി നി‍ർമിച്ച കിളിക്കൂട്

Published : Jun 08, 2025, 12:33 PM ISTUpdated : Jun 08, 2025, 12:51 PM IST
Optical Fibre Nest

Synopsis

ഒരു കിളിക്കൂടിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഒരേ സമയം കൗതുകവും ഭീതിയും പരത്തുന്നത്. കിളിക്കൂട് നി‍‌ർമിക്കാനുപയോ​ഗിച്ചിരിക്കുന്നത് ഫൈബർ-ഗൈഡഡ് എഫ്‌പിവി ഡ്രോണുകളിൽ നിന്നുള്ള ഒപ്റ്റിക്കൽ ഫൈബറുകളാണ്.

കീവ്: വ‌‌ർഷങ്ങൾ നീണ്ട റഷ്യ- ഉക്രൈൻ ആക്രമണങ്ങളിൽ, ഡ്രോൺ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ എത്രത്തോളം ഒരു രാജ്യത്തിൽ ചിതറിക്കിടക്കുന്നു എന്നു കാണിക്കുന്ന ഒരു ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു കിളിക്കൂടിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഒരേ സമയം കൗതുകവും ഭീതിയും പരത്തുന്നത്. കിളിക്കൂട് നി‍‌ർമിക്കാനുപയോ​ഗിച്ചിരിക്കുന്നത് ഫൈബർ-ഗൈഡഡ് എഫ്‌പിവി ഡ്രോണുകളിൽ നിന്നുള്ള ഒപ്റ്റിക്കൽ ഫൈബറുകളാണ്.

 

ഏതാണ്ട് പൂ‌‍ർണമായും ഒപ്റ്റിക്കൽ ഫൈബ‍‌ർ ഉപയോ​ഗിച്ചാണ് കൂട് നി‌ർമിച്ചിരിക്കുന്നത്. പുല്ല്, വൈക്കോൽ, ചുള്ളിക്കമ്പുകൾ തുടങ്ങിയവ ഉപയോ​ഗിച്ച് കൂടു വെയ്ക്കുന്നതിന് സമാനമായാണ് ഫൈബറുകൾ പക്ഷി ഉപയോ​ഗിച്ചിരിക്കുന്നത്. ടോറെറ്റ്സ്കിന് സമീപമാണ് നാഷണൽ ​ഗാ‌ർഡ് ഈ കൂട് കണ്ടെത്തിയത്.

മനുഷ്യ‌ർക്കു ശേഷം ഒപ്റ്റിക്കൽ ഫൈബ‌ർ അവശിഷ്ടങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച ആദ്യത്തെ ജീവി പക്ഷികളാണ്. യുദ്ധത്തിന്റെ തീജ്വാലകളിൽ പ്രകൃതി എങ്ങനെ അതിജീവിക്കുന്നു എന്നതിന്റെ ഡസൻ കണക്കിന് ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണിതെന്നും ദി ബ്രിഗേഡ് പറഞ്ഞതായി ഉക്രേനിയൻ ന്യൂസ് റിപ്പോ‍‌‌ർട്ട് ചെയ്തിട്ടുണ്ട്.

സമീപ കാലങ്ങളിൽ, ഫൈബർ ഒപ്റ്റിക് കേബിൾ വഴി നിയന്ത്രിക്കപ്പെടുന്ന എഫ്‌പിവി ഡ്രോണുകൾ വളരെ സാധാരണമായി റഷ്യയും ഉക്രൈനും ഉപയോ​ഗിച്ചു വരുന്നുണ്ട്. രാജ്യത്ത് 15 കമ്പനികൾ ഫൈബർ ഡ്രോണുകൾ നിർമ്മിക്കുന്നുണ്ടെന്ന് ഉക്രെയ്‌നിന്റെ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മന്ത്രി മൈഖൈലോ ഫെഡോറോ പ്രഖ്യാപിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമ്മർദം ചെലുത്താൻ നെതന്യാഹു വൈറ്റ് ഹൗസിൽ, ട്രംപുമായി നിർണായക കൂടിക്കാഴ്ച; ഇറാന് കടിഞ്ഞാണിടാൻ കർശന കരാർ വേണമെന്ന് ആവശ്യം
സ്നേഹം വിപ്ലവമാകട്ടെ.... പർവത നിരകളിൽ പുതിയ കാമുകിയോടൊത്ത് മഞ്ഞിൽ രസിച്ച് കനേഡിയൻ മുൻ പ്രധാനമന്ത്രി