ലോകം വീണ്ടും മുൾമുനയിൽ, തുറന്നടിച്ച് ഇറാൻ; ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് സ്പീക്കർ, വെടിനിർത്തലും തുടർചർച്ചകളും അനിശ്ചിതത്വത്തിൽ

Published : Apr 09, 2026, 01:15 AM IST
us iran ceasefire

Synopsis

അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്ക് മുൻപ് ഇറാൻ മുന്നോട്ട് വെച്ച പത്ത് നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ ലംഘിക്കപ്പെട്ടതായി ഇറാൻ പാർലമെൻ്റ് സ്പീക്കർ അറിയിച്ചു. വെടിനിർത്തൽ, ഡ്രോൺ സാന്നിധ്യം, യുറേനിയം സമ്പുഷ്ടീകരണം എന്നിവയിലെ തർക്കങ്ങൾ കാരണം ചർച്ചകൾ അനിശ്ചിതത്വത്തിലായി. യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്ന അമേരിക്കൻ നിലപാടും സ്ഥിതി വഷളാക്കി.

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപേ ഇറാന്‍റെ പത്ത് ഇന നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടതായി ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. ഇതോടെ നിശ്ചയിച്ചിരുന്ന വെടിനിർത്തലും തുടർചർച്ചകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പത്ത് ഇന പദ്ധതിയിലെ മൂന്ന് പ്രധാന വ്യവസ്ഥകൾ ഇതിനോടകം ലംഘിക്കപ്പെട്ടുവെന്നും ഈ സാഹചര്യത്തിൽ ചർച്ചകളുമായി മുന്നോട്ട് പോകുന്നത് യുക്തിരഹിതമാണെന്നും ഖാലിബാഫ് വ്യക്തമാക്കി.

വെടിനിർത്തൽ ലെബനനിലേക്കും വ്യാപിപ്പിക്കുമെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല എന്നതാണ് ഇറാന്‍റെ പ്രധാന പരാതി. കൂടാതെ, ഇറാനിയൻ വ്യോമാതിർത്തിക്കുള്ളിൽ ശത്രുരാജ്യത്തിന്‍റെ ഡ്രോൺ പ്രവേശിച്ചതും യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്‍റെ അവകാശത്തെക്കുറിച്ചുള്ള തർക്കങ്ങളും സ്ഥിതിഗതികൾ വഷളാക്കി. കരാറിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ഉഭയകക്ഷി ചർച്ചകൾ കൊണ്ട് അർത്ഥമില്ലെന്ന് ഖാലിബാഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം, യുറേനിയം സമ്പുഷ്ടീകരണം ഇറാൻ പൂർണ്ണമായും നിർത്തണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ചു. ഇത് പ്രസിഡന്‍റ് ട്രംപിന്‍റെ 'റെഡ് ലൈൻ' ആണെന്നും ഇതിൽ വിട്ടുവീഴ്ചയില്ലെന്നും അമേരിക്ക വ്യക്തമാക്കിയതോടെ സമാധാന ശ്രമങ്ങൾ വഴിമുട്ടി. ചർച്ചകൾ തുടങ്ങുന്നതിന് മുൻപേ ഇരുവിഭാഗവും നിലപാടുകൾ കടുപ്പിച്ചത് പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കേണ്ട ചർച്ചകൾ ഇതോടെ പ്രതിസന്ധിയിലായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാൻ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഗൾഫ് രാജ്യങ്ങളിലേക്ക് ഡ്രോൺ-മിസൈൽ ആക്രമണം, കനത്ത നാശനഷ്ടം
ഇസ്രയേൽ, ലെബനൻ അക്രമിച്ചാൽ വെടിനിർത്തലിൽ നിന്ന് പിന്മാറുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്