'നിങ്ങൾ വേട്ട തുടങ്ങൂ, ഒപ്പമുണ്ട്', പഹൽഗാമിൽ ജീവനെടുത്തവര്‍ക്കായുള്ള വേട്ടയിൽ പിന്തുണ: യുഎസ് ഇന്റലിജൻസ് മേധാവി

Published : Apr 25, 2025, 11:53 PM IST
'നിങ്ങൾ വേട്ട തുടങ്ങൂ, ഒപ്പമുണ്ട്', പഹൽഗാമിൽ ജീവനെടുത്തവര്‍ക്കായുള്ള വേട്ടയിൽ പിന്തുണ: യുഎസ് ഇന്റലിജൻസ് മേധാവി

Synopsis

ഇന്ത്യക്ക് പൂര്‍ണ പിന്തുണ അറിയിച്ചായിരുന്നു അമേരിക്കൻ ഇന്റലിജൻസ് മേധാവിയുടെ പോസ്റ്റ്.

വാഷിങ്ടൺ: പഹൽഗാമിൽ 26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് കാരണക്കാരായവരെ വേട്ടയാടാൻ ഒപ്പമെന്ന് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ച എക്സ് കുറിപ്പിലാണ് യുഎസ് ഇന്റലിജൻസ് മേധാവ് തുൾസി ഗബ്ബാര്‍ഡ് ഇക്കാര്യം വ്യക്താക്കിയത്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ഇന്ത്യയുടെ നീക്കത്തിൽ അമേരിക്കയുടെ പിന്തുണയുണ്ടാകും. പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദികൾ നിയമത്തിന് മുന്നിൽ വരണമെന്നും തുൾസി പറഞ്ഞു. ഇന്ത്യക്ക് പൂര്‍ണ പിന്തുണ അറിയിച്ചായിരുന്നു അമേരിക്കൻ ഇന്റലിജൻസ് മേധാവിയുടെ പോസ്റ്റ്.

മതം ചോദിച്ചുറുപ്പിച്ച് വേര്‍തിരിച്ച് നടത്തിയ കൂട്ടക്കൊലയിൽ ഒരു വിദേശ പൗരൻ അടക്കം 26 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. തീര്‍ത്തും ഹീനമായ ആക്രമണത്തെ ലോകം മുഴുവൻ അപലപിക്കുകയാണ്. കശ്മീരിൽ പാക്കിസ്ഥാനെതിരായ വ്യാപകമായ പ്രതിഷേധത്തിനും പുതിയ സംഭവം വഴിയൊരുക്കി. ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളുമായുള്ള പാക് ബന്ധം അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പാക് അധിനിവേശ കശ്മീര്‍ പ്രദേശങ്ങളിൽ നിന്നാണ് തീവ്രവാദികൾ ആക്രമണത്തിന് എത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടന ദി റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള സംഘടനയാണിത്.

ആക്രമണത്തിൽ പങ്കില്ലെന്നാണ് പാക്കിസ്ഥാൻ പറഞ്ഞെങ്കിലും, ആക്രമണത്തിന് ശേഷം 1960ലെ സിന്ധു നദീജല കരാർ ഉടനടി നിർത്തിവച്ചുകൊണ്ടാണ് ഇന്ത്യ ശക്തമായ നടപടി ആരംഭിച്ചത്. പാക് പൗരന്മാരുടെ വിസ താൽക്കാലികമായി നിർത്തിവയ്ക്കുക, നയതന്ത്ര ദൗത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, അട്ടാരി അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നടപടികളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. നയതന്ത്ര സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഇന്ത്യയുടെ പ്രത്യാക്രമണ ഭയത്തിലാണ് പാക്കിസ്ഥാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം, ഇത്തവണ അരി ഇറക്കുമതിക്ക്, കാനഡയ്ക്കും ഭീഷണി
'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ