ചെന്നൈക്കെതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന് വന്‍ പിഴ

Published : Apr 22, 2021, 09:38 AM IST
ചെന്നൈക്കെതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന് വന്‍ പിഴ

Synopsis

മൂന്നാം തവണയും ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന് 30 ലക്ഷം രൂപ പിഴയും ഒരു മത്സര വിലക്കും നേരിടേണ്ടിവരും. അതുപോലെപ്ലേയിംഗ് ഇലവനിലുള്ള കളിക്കാര്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനമോ 12 ലക്ഷം രൂപയോ ഏതാണോ കുറവ് അതു പിഴയായി ഒടുക്കേണ്ടിയും വരും.

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഓയിന്‍ മോര്‍ഗന് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പിഴശിക്ഷയും. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിന് 12 ലക്ഷം രൂപയാണ് മോര്‍ഗന് പിഴ വിധിച്ചത്.

സീസണില്‍ ആദ്യമായാണ് കൊല്‍ക്കത്ത കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത് എന്നതിനാലാണ് പിഴ 12 ലക്ഷത്തില്‍ ഒതുങ്ങിയത്. രണ്ടാം തവണയും ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റനുള്ള പിഴ 24 ലക്ഷവും ടീമിലെ മറ്റെല്ലാ അംഗങ്ങള്‍ക്കും മാച്ച് ഫീയുടെ 25 ശതമാനമോ അല്ലെങ്കില്‍ ആറ് ലക്ഷം രൂപയോ(ഏതാണ് കുറവെങ്കില്‍ അത്) പിഴയായി വിധിക്കുമെന്നാണ് ഐപിഎല്‍ ചട്ടം പറയുന്നത്.

മൂന്നാം തവണയും ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന് 30 ലക്ഷം രൂപ പിഴയും ഒരു മത്സര വിലക്കും നേരിടേണ്ടിവരും. അതുപോലെപ്ലേയിംഗ് ഇലവനിലുള്ള കളിക്കാര്‍ക്ക് മാച്ച് ഫീയുടെ 50 ശതമാനമോ 12 ലക്ഷം രൂപയോ ഏതാണോ കുറവ് അതു പിഴയായി ഒടുക്കേണ്ടിയും വരും.

കൊല്‍ക്കത്തക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഓപ്പണര്‍ ഫാഫ് ഡൂപ്ലെസിയുടെയും റിതുരാജ് ഗെയ്ക്‌വാദിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സടിച്ചപ്പോള്‍ കൊല്‍ക്കത്ത 20 ഓവറില്‍ 202 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍