'നവകേരള സദസ്സിൽ പങ്കെടുക്കും'എ വി ഗോപിനാഥ്, കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അരലക്ഷം നൽകി

Published : Nov 22, 2023, 02:58 PM IST
'നവകേരള സദസ്സിൽ പങ്കെടുക്കും'എ വി ഗോപിനാഥ്, കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അരലക്ഷം നൽകി

Synopsis

മുൻ ഡിസിസി പ്രസിഡന്റ്‌ എ വി ഗോപിനാഥിന്‍റെ നേതൃത്വത്തിലാണ് പണം നൽകാൻ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് തീരുമാനമെടുത്തത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് പാര്‍ട്ടിയുമായി തെറ്റി നില്‍ക്കുന്ന ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി.

പാലക്കാട്: കെപിസിസി നിര്‍ദേശം മറികടന്ന് കോൺഗ്രസ് ഭരിക്കുന്ന പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് നവകേരള സദസിന് പണം കൈമാറി. 50,000 രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തരൂർ എം എൽ എ സുമോദിന് കൈമാറി. നവകേരള സദസിൽ പങ്കെടുക്കുമെന്നും മുൻ ഡിസിസി പ്രസിഡന്റ്‌ എ വി ഗോപിനാഥ് പറഞ്ഞു. അതേസമയം, ഇതേക്കുറിച്ച് കെപിസിസി നേതൃത്വത്തെ അറിയിക്കുമെന്ന് ഡിസിസി പ്രസിഡൻറ് എ തങ്കപ്പന്‍ പറഞ്ഞു. കോൺഗ്രസ്‌ ജില്ലാ നേതൃത്വവുമായി തെറ്റിനിൽക്കുന്ന വിഭാഗമാണ് പെരിങ്ങോട്ട് കുറിശ്ശി പഞ്ചായത്ത് ഭരിക്കുന്നത്.

മുൻ ഡിസിസി പ്രസിഡന്റ്‌ എ വി ഗോപിനാഥിന്‍റെ നേതൃത്വത്തിലാണ് പണം നൽകാൻ പഞ്ചായത്ത് തീരുമാനമെടുത്തത്. പണം കൈമാറുന്നതിനൊപ്പം ഒരു പടി കൂടി കടന്ന് നവകേരള സദസിൽ പങ്കെടുക്കാനാണ് ഗോപിനാഥിന്‍റെ തീരുമാനം. അതേസമയം കെപിസിസി തീരുമാനം മറികടന്ന്  നവകേരള സദസ്സിന് പണം കൈമാറിയതില്‍ ജില്ല നേതൃത്വം കടുത്ത അതൃപ്തിയിലാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് പാര്‍ട്ടിയുമായി തെറ്റി നില്‍ക്കുന്ന ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി.

നവകേരള സദസ്സില്‍ പങ്കെടുക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ഗോപിനാഥുമായി ഫോണില്‍ സംസാരിച്ചു. പാലക്കാട്ടെ ഉമ്മൻ ചാണ്ടി എന്നറിയപ്പെടുന്ന എ.വി ഗോപിനാഥിന്‍റെ നേതൃത്വ മികവാണ് പതിറ്റാണ്ടുകളോളം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിനെ കോൺഗ്രസിന്‍റെ പൊന്നാപുരം കോട്ടയായി നിലനിർത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോപിനാഥ് സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

നവകേരള സദസ്സിന് പണം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയും കോന്നി ബ്ലോക്ക് പഞ്ചായത്തും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി, സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ വിശദ പരിശോധന തുടങ്ങി
​ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛനും മരിച്ചു, കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും