കോവളം ബീച്ചിലെ സുരക്ഷാ പദ്ധതി; പുതിയ തെരുവ് വിളക്കുകളും സിസിടിവി സംവിധാനവും വരും, 1.19 കോടി രൂപയുടെ പദ്ധതിക്ക് അനുമതി

Published : Nov 06, 2025, 09:16 AM IST
kovalam

Synopsis

കോവളം ബീച്ചിലെയും പരിസരങ്ങളിലെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ 1.19 കോടി രൂപ അനുവദിച്ചു. ഈ പദ്ധതി പ്രകാരം സാമൂഹിക വിരുദ്ധ ശല്യം തടയുന്നതിനായി പുതിയ തെരുവുവിളക്കുകളും സിസിടിവി ക്യാമറകളും സ്ഥാപിക്കും. കെൽട്രോൺ ആണ് പദ്ധതി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം: കോവളം ബീച്ചിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കായി 1.19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉൾപ്പടെ പരാതികൾ ഉയർന്നിരുന്നു. തെരുവ് വിളക്കുകൾ തെളിയാത്തതും ആവശ്യമായ സിസിടിവികളിലില്ലാത്തതും വിനോദ സഞ്ചാരികൾക്ക് പോലും പലപ്പോഴും ഭീഷണിയായിരുന്നു. സഞ്ചാരികളുടെ ദുരിതം ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് നിരവധി വാർത്തകളും പ്രസിദ്ധീകരിച്ചിരിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം കോവളത്തിനും തുക അനുവദിച്ചത്.

പദ്ധതി പ്രകാരം പുതിയ തെരുവുവിളക്കുകളും നിരീക്ഷണത്തിനായി സിസിടിവി സംവിധാനവും സ്ഥാപിക്കും. പദ്ധതിക്ക് വേണ്ട റിപ്പോര്‍ട്ടും പ്രൊപ്പോസലും തയ്യാറാക്കിയ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ലിമിറ്റഡ് തന്നെയാണ് രണ്ട് പദ്ധതികളും നടപ്പാക്കുന്നത്. ആദ്യ പദ്ധതി പ്രകാരം 80,59,022 രൂപ ചെലവില്‍ നിലവിലുള്ള തെരുവുവിളക്കുകള്‍ നീക്കം ചെയ്ത് അഞ്ച് മാസത്തിനുള്ളില്‍ പുതിയവ സ്ഥാപിക്കും. രണ്ടാമത്തെ പദ്ധതിപ്രകാരം കെല്‍ട്രോണ്‍ ലിമിറ്റഡ് നിലവിലുള്ള സിസിടിവി സംവിധാനങ്ങള്‍ നീക്കം ചെയ്ത് ബീച്ച് പരിസരത്ത് 38,08,410 രൂപ ചെലവില്‍ പുതിയ ഔട്ട്ഡോര്‍ നിരീക്ഷണ സംവിധാനം സ്ഥാപിച്ച് കമ്മീഷന്‍ ചെയ്യും. മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന ഈ പദ്ധതിയ്ക്ക് രണ്ട് വര്‍ഷത്തെ സമഗ്ര വാര്‍ഷിക പരിപാലനവുമുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി