
തിരുവനന്തപുരം: കെഎസ്ആർടിസി പ്രിയദർശിനി സൗജന്യയാത്ര ആരംഭിച്ചതോടെ കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തിവെയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് 10 ബസുകൾ ആർടിഒയിൽ ജി ഫോം നൽകി. ത്രൈമാസ നികുതിയിൽ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കുന്നതോടെ സർവീസ് നിർത്താനാണ് തീരുമാനം. പ്രിയദർശിനി സൗജന്യയാത്ര ആരംഭിച്ചതോടെ ജില്ലയിലെ സ്വകാര്യ ബസുകൾ വലിയ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പറയുന്നത്. അതുകൊണ്ട് തന്നെയാണ് പല ബസുകളും നിർത്താൻ തീരുമാനിച്ചിരിക്കുന്നത്. മൊത്തം 480 ബസുകളാണുളളത്. അതിൽ 10 ബസുകൾ ജിഫോം നൽകി കഴിഞ്ഞു. 70 ശതമാനം ബസുകളും ഇത്തരത്തിൽ നിർത്തിവെക്കുമെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam