തിരുവല്ല ബീവറേജസ് ഗോഡൗണിലെ തീപിടുത്തത്തിൽ 10 കോടിയിലധികം രൂപയുടെ നഷ്ടം, സംസ്ഥാനമാകെ സുരക്ഷ ഓഡിറ്റ് നടത്തും.

Published : May 14, 2025, 12:22 PM IST
തിരുവല്ല  ബീവറേജസ് ഗോഡൗണിലെ തീപിടുത്തത്തിൽ 10 കോടിയിലധികം രൂപയുടെ നഷ്ടം, സംസ്ഥാനമാകെ സുരക്ഷ ഓഡിറ്റ് നടത്തും.

Synopsis

പ്രാഥമികമായി 10 കോടി എന്ന് പറഞ്ഞെങ്കിലും നഷ്ടം 20 കോടിക്കു മുകളിലേക്ക് എത്താനാണ് സാധ്യത. 

തിരുവല്ല: പുളിക്കീഴ് ബീവറേജസ് ഗോഡൗണിലെ തീപിടുത്തത്തിൽ സർക്കാർ ഉന്നതതല അന്വേഷണം നടത്തും. പത്ത് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് BEVCO CMD ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.വൻ തീപിടുത്തമാണ് ഇന്നലെ രാത്രിയിൽ ഉണ്ടായത്. പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബവ്കോ ഗോഡൗണും ഔട്ട്ലെറ്റും പൂർണമായി കത്തി നശിച്ചു

ഗോഡൗൺനോട് ചേർന്നാണ് ജവാൻ മദ്യനിർമ്മാണശാല ഉള്ളത്. ലക്ഷക്കണക്കിന് ലിറ്റർ സ്പിരറ്റ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സ്പിരിറ്റ് ടാങ്കുകളുടെ ഭാഗത്തേക്ക് തീ പടർന്നിരുന്നെങ്കിൽ വലിയ അപകടം ഉണ്ടായേനെ. 45,000 കേയിസ് മദ്യമാണ് കത്തി നശിച്ചത്. പ്രാഥമികമായി 10 കോടി എന്ന് പറഞ്ഞെങ്കിലും നഷ്ടം 20 കോടിക്കു മുകളിലേക്ക് എത്താനാണ് സാധ്യത. ഗോഡൗണിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. അനുമതിപോലും വാങ്ങാതെ അതിനായി വൈദ്യുതി കണക്ഷൻ എടുത്തു. അങ്ങനെ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ വന്നതാണ് തീപിടുത്തത്തിന് കാരണമായതെന്ന് പത്തനംതിട്ട എംപി ആരോപിച്ചു

തീ പിടുത്തത്തിന്‍റെ  കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനമാകെ ബവ്കോ സുരക്ഷ ഓഡിറ്റ് നടത്തും

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം