യുഗപുരുഷന്മാരുടെ ആദ്യ സമാഗമത്തിന് ഇന്ന് നൂറ് വയസ്; ശിവഗിരിയിൽ വിപുലമായ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

Published : Mar 12, 2025, 11:09 AM IST
യുഗപുരുഷന്മാരുടെ ആദ്യ സമാഗമത്തിന് ഇന്ന് നൂറ് വയസ്; ശിവഗിരിയിൽ വിപുലമായ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

Synopsis

1925 മാര്‍ച്ച് 12ന് നടന്ന ഗാന്ധിജി - ശ്രീനാരയണ ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ദിനത്തിൽ വിപുലമായ പരിപാടികളാണ് നടക്കുന്നത്.

തിരുവനന്തപുരം: ഗാന്ധിജിയും ശ്രീനാരായണ ഗുരുവും ആദ്യമായി തമ്മിൽ കണ്ടതിന്റെ ശതാബ്ദിയാണ് ഇന്ന്. 1925 മാര്‍ച്ച് 12നാണ് യുഗപുരുഷന്മാരുടെ സമാഗമം ശിവഗിരിയില്‍ നടന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലും വിപുലമായ പരിപാടികളാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്നത്

മണ്ണും മരങ്ങളും കാറ്റും വെളിച്ചവും വരെ സാകൂതം സാക്ഷിയായ സമാഗമമായിരുന്നു അത്. വനജാക്ഷി മന്ദിരത്തിന്റെ അകക്കെട്ടില്‍ ഇപ്പോഴുമുണ്ട് ഗാന്ധിജി ഗുരുവിനോടും ഗുരു മഹാത്മാവിനോടും പറഞ്ഞതിന്റെ പൊരുളും പ്രകാശവും. അന്ന് വൈകുന്നേരം ചെമ്മൺ പാതയിലൂടെ ഒരു കാര്‍ ശിവഗിരി മഠത്തിന് സമീപത്തെ വനജാക്ഷി മന്ദിരത്തിന് മുന്നില്‍ വന്നുനിന്നു. ഗാന്ധിജി ഇറങ്ങി. ടികെ മാധവന്റെ നേതൃത്വത്തില്‍ അതിഥിയെ സ്വീകരിച്ചു. അകത്തെ മുറിയില്‍ പുല്‍പ്പായയിലെ ഖദര്‍ വിരിപ്പില്‍ ഗാന്ധിജിയും ശ്രീനാരായണ ഗുരുവും മുഖാമുഖം ഇരുന്നു.

വൈക്കം സത്യാഗ്രഹം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് ജാതി, മതം, മനുഷ്യന്‍ എന്നിങ്ങൻെ നവോത്ഥാനചിന്തകളുടെ ഉള്ളറിവുകള്‍ പരസ്പരം പങ്കുവച്ചു ഇരുവരും. ഒരു മണിക്കൂറോളം നീണ്ട സംഭാഷണത്തിനൊടുവില്‍ ഗാന്ധിജിയെയും സംഘത്തെയും ഗുരു ശിവഗിരി മഠത്തിലേക്ക് ക്ഷണിച്ചു. ശാരദാമഠത്തില്‍ ഗാന്ധിജി നമസ്കരിച്ചു. മണ്ഡപത്തില്‍ ഇരുവരും പിന്നെയും ഏറനേരം ഇരുന്നു. നവീകരിച്ച വനജാക്ഷി മന്ദിരം സാമാഗമ ശതാബ്ദിയില്‍ മ്യൂസിയമായി മാറുകയാണ്. ഗാന്ധി- ഗുരു കൂടിക്കാഴ്ചയുടെയും ചരിത്ര ഭാഷണത്തിന്റെയും രേഖാചിത്രങ്ങളോടെയാണ് ഈ പൗരാണിക മന്ദിരം ഇനി മാറുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്