തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്തുകൊന്നു, അച്ഛന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ, ഇളയ മകനെ കാണ്മാനില്ല

Published : Jan 02, 2021, 11:58 AM ISTUpdated : Jan 02, 2021, 12:15 PM IST
തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്തുകൊന്നു, അച്ഛന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ, ഇളയ മകനെ കാണ്മാനില്ല

Synopsis

പിതാവ് സഫീറിനെയും ഇളയ സഹോദരനെയും കാണാനില്ല. ഇളയ മകനൊപ്പം  സഫീർ കുളത്തിൽ ചാടിയതായി സംശയം. 

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടത്തി. നൈനാംകോണം സ്വദേശിയായ സഫീർ, മകൻ അൽത്താഫ് എന്നിവരാണ് മരിച്ചത്. മകന്റെ മൃദേഹം വീട്ടിനുള്ളിൽ കെട്ടിയിട്ട് കഴുത്തറത്ത നിലയിലാണ് കണ്ടെത്തിയത്. 

പിതാവ് സഫീറിനെയും ഇളയ മകൻ  കാണ്മാനില്ലായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ക്ഷേത്ര കുളത്തിനടുത്ത് സഫീറിന്റെ ഓട്ടോറിക്ഷ കണ്ടെത്തിയത്. ഇളയ മകനുമായി സഫീർ കുളത്തിൽ ചാടിയതായുള്ള സംശയത്തെ തുടർന്ന് ക്ഷേത്ര കുളത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇളയ മകനായുള്ള തിരച്ചിൽ തുടരുകയാണ്. 

സഫീറും ഭാര്യയും തമ്മിൽ  ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതേത്തുടർന്ന് ഇവർ ഏറെ നാളായി പിരിഞ്ഞ്  താമസിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടികൾ സഫീറിനൊപ്പമായിരുന്നു താമസം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

updating....

 

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ