1373 സ്ഥലങ്ങളിൽ റെയ്ഡ്, 246 കേസുകൾ, ഏറ്റവും കൂടുതൽ അറസ്റ്റ് കൊച്ചിയിൽ; ഓപ്പറേഷൻ ഡി. ഹണ്ട് ലഹരിവേട്ട

Published : Sep 24, 2023, 04:15 PM ISTUpdated : Sep 24, 2023, 05:02 PM IST
1373 സ്ഥലങ്ങളിൽ റെയ്ഡ്, 246 കേസുകൾ, ഏറ്റവും കൂടുതൽ അറസ്റ്റ് കൊച്ചിയിൽ; ഓപ്പറേഷൻ ഡി. ഹണ്ട് ലഹരിവേട്ട

Synopsis

സ്ഥിരം ലഹരി കടത്തുകാരുടെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലുമായിരുന്നു പരിശോധന. ഈ പരിശോധനയിൽ തിരുവനന്തപുരം റെയ്ഞ്ചിൽ 48 പേർ അറസ്റ്റിലായി. 318 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. 

തിരുവനന്തപുരം: ലഹരി കടത്തുകാരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പൊലിസിന്റെ പരിശോധന. ഓപ്പറേഷൻ ഡി.ഹണ്ട് എന്ന പേരിൽ നടത്തിയ പരിശോധനയിൽ 244 പേരെ അറസ്റ്റ്  ചെയ്തു. ഡിജിപിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന. ലഹരി കടത്തുകരുടെ വീടുകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലും സംഘങ്ങളും താവളങ്ങളിലുമായിരുന്നു ഇന്നലെ രാവിലെ മുതല്‍ പരിശോധന. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത കുമാറിനായിരുന്നു ഏകോപനം. 

ആഢംബര നൗകകളില്‍ മുതല്‍ സിനിമകളില്‍ വരെ; ഭീകരര്‍ കാനഡയില്‍ സാമ്പത്തിക നിക്ഷേപം നടത്തിയെന്ന് എന്‍ഐഎ

1373 സ്ഥലങ്ങളിൽ പരിശോധന നടത്തി. 244 പേരെ അറസ്റ്റ് ചെയ്തു. ചില സ്ഥലങ്ങലിൽ നിനന്നും ലഹരി വസ്തുക്കളെ കൂടാതെ സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തി. വാറണ്ടുണ്ടായിട്ടും മുങ്ങി നടന്നനരെയും പിടികൂടി. 246 കേസുകള്‍ രജിസ്റ്റർ ചെയതതായി പൊലിസ് അറിയിച്ചു. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിഷ, ബ്രൗണ്‍ ഷുഗർ എന്നിവ കൂടാതെ മററ് ലഹരി വസ്തുക്കളും പിടികൂടി. കൊച്ചിയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. 61 പേരെ അറസ്റ്റ് ചെയ്തു, ആലപ്പുഴയിൽ 45ഉം, ഇടുക്കിയിൽ 32 പേരെയും അറസ്റ്റ് ചെയ്തു. ഇൻറലിജൻസ് ശേഖരിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇനിയും പരിശോധനകള്‍ തുടരുമെന്ന് ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബം അറിയിച്ചു. ഇതിനായി റെയ്ഞ്ച് ഡിഐജിമാരുടെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ലഹരിസംഘങ്ങളെക്കുറിച്ചുള്ള പട്ടിക റെയ്ഞ്ച് ഡിഐജിമാർ നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്റ്റേഷനിലും ഓപ്പറേഷൻ ഡി.ഹണ്ടിനായി പ്രത്യേക സ്ക്വാഡുകളും നിലവില്‍വന്നിട്ടുണ്ട്. 

കട സംരക്ഷിക്കാൻ നിന്ന നാട്ടുകാരെ വെട്ടിച്ച് റേഷൻ കട തകര്‍ത്ത് പടയപ്പ, മേൽക്കുര പൊളിച്ചത് നിമിഷങ്ങൾക്കുള്ളിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശനം: 'നിലപാട് അറിയിക്കാൻ ഇനിയും സമയമുണ്ട്, 'യേസ് ഓർ നോ' പറയേണ്ട സാഹചര്യമല്ല'; പി. രാജീവ്
ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും, തണുത്ത കാലാവസ്ഥക്ക് സാധ്യത